
Friday, February 10, 2012
കന്നിക്കൊയ്ത്, കവിതാസമാഹാരം, ഐസ് ക്യൂബുകൾ

Friday, November 25, 2011
മൃതശൈത്യം
ഹൃദയകവാടം തുറന്നുവച്ചു,
അറകളോരോന്നും തുറന്നുവച്ചു.
ശുദ്ധ,മശുദ്ധമിടകലര്‍ന്നു,
നീലിച്ചു നീലിച്ചു തണുത്തുറഞ്ഞു.
തണുപ്പിലോ തനിച്ചായിരുന്നു.
ഹൃദയം തുരന്ന്‍ പുറത്തെടുത്തു
വിഷക്കല്ലൊരെണ്ണം തുന്നിവച്ചു.
വിളർത്ത് വെളുത്ത് തണുത്തുറഞ്ഞു,
ആ തണുപ്പിലും തനിച്ചായിരുന്നു.
Monday, November 07, 2011
ലാ വണ്ടർ
മഞ്ഞപ്പൂക്കളുടെ
കുപ്പായമണിഞ്ഞവളേ…
ലാവൻഡർ പുഷ്പ്പങ്ങളുടെ
സുഗന്ധമുള്ളവളേ…
മുറിവുകളിൽ തലോടി
വസന്തമാക്കുന്നവളേ…
ഞാൻ തുന്നിവച്ച
കവിതകുപ്പായമണിഞ്ഞെന്നെ നീ
ചുംബിച്ചിരുന്നപ്പോൾ
ദൈവത്തിന്റെ ഹൃദയത്തോണിയിലേറി
നിന്റെ പാദങ്ങളിലേക്ക്
ഞാനൊഴുകി പടർന്നിരുന്നു.
ഇപ്പോൾ
മൗനത്താൽ തുന്നിക്കെട്ടിയ
നിന്റെയധരങ്ങൾ
ഓരോരോ വാക്കിനെയും
നിശ്ശബ്ദമായി വിഴുങ്ങിതീർക്കുമ്പോൾ,
ഞാനൊരു പറവയെ പോലെ
നിന്നിൽ വട്ടമിട്ടുപ്പറന്ന്
നിന്നെ കൊത്തിത്തിന്നുകയും,
പെരുമ്പാമ്പിനെ പോലെ
നിന്നെ മുറിക്കിച്ചുറ്റിപ്പുണർന്ന്
നിന്നെയപ്പാടെ വിഴുങ്ങുകയും
ചെയ്തുകൊണ്ടേയിരിക്കുന്നു.
വ്രണത കവിതകളാലലംകൃതമായ
ഹൃദയത്തിൽനിന്നാവിർഭവിക്കുന്ന
കാവ്യത്തിലൊരുന്മാദിയെപോലെ
നിന്നെ എഴുത്തിച്ചേർത്തുകൊണ്ടേയിരിക്കുന്നു.
ഒടുവിൽ നിന്നിലേക്ക്
ഞാൻ നമ്മെ മുറിച്ച് ചേർക്കുന്നു.



