Wednesday, December 16, 2009

മൂന്നെണ്ണം

ഉപ്പിലിട്ടത്

ഉപ്പ് മഞ്ഞിലിട്ടാലുപ്പിലിട്ടതാകുമോ,
മഞ്ഞുപ്പിലിട്ടാലോ?
***

മുങ്ങിക്കപ്പല്‍

മുങ്ങിത്താഴുന്നുവെന്നോര്‍ത്ത്
എന്തിനാകുലപ്പെടുന്നു,
മുങ്ങുന്നക്ഷണം മുങ്ങിക്കപ്പലായി
പരിണമിക്കുന്നൊരു കപ്പലല്ലെ ജീവിതം!
***

കണ്ണാടി

രസത്തില്‍ നിന്നെയെന്നതു പോല്‍
ഞാനെന്നെ കാണ്മതിന്‍ രസം!

Saturday, December 12, 2009

ഒളിവിലെ പ്രാർത്ഥന

ഭൂമിയില്‍ നിന്നും മുളച്ചു പൊന്തുന്നവ
അവ കരയുകയും ചിരിക്കുകയും
കലപില കൂട്ടുകയും ചെയ്തിരുന്നു.

എന്നെ കുറിച്ചും നിന്നെ കുറിച്ചും
അവരെ കുറിച്ചും മറ്റുള്ളവരെ കുറിച്ചും
വാതോരാതെ സംസാരിച്ചിരുന്നു.

അവയ്ക്കിടയിലൂടെ സഞ്ചരിക്കുമ്പോള്‍
നമ്മള്‍ തിരിച്ചറിയപ്പെടുമോയെന്ന്
ഭയന്നിരുന്നു.

അവറ്റകളൊന്നടങ്കമൊന്ന്
നിശ്ശബ്ദരായിരുന്നെങ്കിലെന്ന്
നമ്മള്‍ നിമിഷം‌പ്രതി ആഗ്രഹിച്ചു,
അതിനുള്ള വഴി പലയിടങ്ങളിലാരാഞ്ഞു.

ഒരിക്കല്‍ സൂര്യനൊരു ചന്ദ്രക്കലയോളം
വെള്ളത്തില്‍ മുങ്ങിനിവര്‍ന്നപ്പോള്‍
ഭൂമിയില്‍ നിന്നും മുളച്ചു പൊന്തിയിരുന്നവ
അശേഷം അപ്രത്യക്ഷമായി.

ഭൂമിയില്‍ അവശേഷിച്ച നിശ്ശബ്ദത
നമ്മുടെ കാതുകള്‍ കുത്തി പൊട്ടിച്ചു,
കണ്ണുകളില്‍ ഇരുട്ടിന്റെ വിത്തെറിഞ്ഞു.

എന്തെന്നോ എങ്ങിനെയെന്നോ
എന്തിനെന്നോ ഏതിനെന്നോ അറിയാതെ
നമ്മളെല്ലാവരും ചിരിക്കുവാന്‍ പാടെ മറന്ന്
കരയുകയും കലപിലകൂട്ടുകയും ചെയ്തു.

അതു കാണുവാനോ കേള്‍ക്കുവാനോ
കഴിയുന്നവര്‍ ആരും അവശേഷിച്ചിരുന്നില്ല.

ഒരിക്കല്‍ മുളച്ചുപൊന്തുകയും
കരയുകയും ചിരിക്കുകയും കലപിലകൂട്ടുകയും
ശേഷം അപ്രത്യക്ഷമാക്കുകയും
ചെയ്തവയുടെ വിത്തുകള്‍,
തങ്ങളെയിനിയും ഭൂമിയില്‍
മുളച്ചുപൊന്തുവാനിടയാക്കരുതേയെന്ന്
മണ്‍തരികള്‍ക്കിടയില്‍ ഒളിഞ്ഞിരുന്നു കൊണ്ട്
ദൈവത്തോട് പ്രാര്‍ത്ഥിച്ചുകൊണ്ടേയിരുന്നു!

Tuesday, December 08, 2009

ശിശിരത്തിലൊരു വേനല്‍ക്കാഴ്ച

മേലെ വാനത്ത് വേനലാണ്.
മൂത്തുപൊട്ടി പറക്കുന്നുണ്ട്,
നനുനനുത്തൊരുള്ളു കാട്ടി
പരുപരുത്ത പരുത്തിക്കായകള്‍.

Thursday, December 03, 2009

വിരോധാഭാസം

വാകീറിയ ദൈവത്തിന്റെ,
വായിലേക്കാണല്ലോ ദൈവമേ,
ഞാന്‍ പിറന്ന് വീണത്‌.

Monday, November 30, 2009

A Victorian romance *

A Victorian romance; ഋതുഭേദങ്ങളെ കുറിച്ച് Indian Express expressbuzz-ല്‍ 2009 നവബര്‍ 24, 27 തീയതികളിലായി തിരുവനന്തപുരം, കൊച്ചി എഡിഷനുകളില്‍ വന്ന വാര്‍ത്ത.

പ്രത്യക്ഷമായോ പരോക്ഷമായോ നിങ്ങള്‍ ഒരോരുത്തരോടും ഈ നിമിത്തതിന് ഞാന്‍ കടപ്പെട്ടിരിക്കുന്നു. നന്ദി; സന്തോഷം!

പ്രസ്തുത വാര്‍ത്തയുടെ പ്രിന്റ് എഡിഷന്‍ രണ്ടും ഒരു pdf ഫയല്‍ ആയി കൂടെ ചേര്‍ക്കുന്നു.


Ie-DonaMayoora-nov-24n27

* © Indian Express

Monday, November 16, 2009

ചില്ലകളില്ലെ ചില്ലകളല്ലെ...

നീയെന്നെ കടന്നു പോകുമ്പോള്‍
ഞാനൊരു വൃക്ഷമായിരുന്നു,
വേരുകളാഴത്തിലേക്കാഴ്ത്തിയിറക്കി
ഒരു ചെറുകാറ്റില്‍ പോലും ഉലയില്ലെന്നുറച്ച്.

പക്ഷേ ചില്ലകളില്ലെ ചില്ലകളല്ലെ,
അവ കേള്‍ക്കണ്ടേ?

നീ അരികിലെത്തിയ നേരം
എനിക്ക് നിന്നോടു പറയുവാനുള്ള
വാക്കുകളെല്ലാം നിഴലുകളായി പരിണമിച്ചു.

ആയിരംവിരലുകള്‍നീട്ടിയെന്റെ
നിഴലുകള്‍ നിന്നെ പുണര്‍ന്നെന്നും
സര്‍വ്വാംഗം ചുംബിച്ചെന്നും കണ്ടുനിന്നവര്‍.

പക്ഷേ നിനക്കാ വാക്കുകള്‍
കേള്‍ക്കാനാകുമായിരുന്നില്ല.

എന്റെ തായ്ത്തടിയിൽ ചാരി,
ആ നിഴലിൽ അൽ‌പ്പനേരം വിശ്രമിച്ച്
നീ കടന്നു പോയി.

നീയെന്നെ കടന്നു പോകുമ്പോള്‍
ഞാനൊരു വൃക്ഷമായിരുന്നു.
വേരുകളാഴത്തിലേക്കാഴ്ത്തിയിറക്കി
ഒരു ചെറുകാറ്റില്‍ പോലും ഉലയില്ലെന്നുറച്ച്.

പക്ഷേ ചില്ലകളില്ലെ ചില്ലകളല്ലെ,
അവ കേള്‍ക്കണ്ടേ?

Sunday, November 15, 2009

കണ്ണടച്ച് ഇരുട്ടാക്കുന്നവര്‍ക്ക്‌

You don't need a degree from Oxford University inorder to refer an Oxford dictionary.

Tuesday, November 10, 2009

ഓര്‍മ്മ

ഈറ്റില്ലം,
പുഴ,
സാല്മണ്.*




* ഒരു തരം ‍മത്സ്യം

സമ്പൂര്‍ണ്ണം

വൈകുന്നേരങ്ങളിലെ നടത്തതിനിടയിലാണ് ഈ അടുത്തകാലത്ത് , ഞാന്‍ അവരെ‍ പരിചയപ്പെടുന്നത്‌. അവര്‍ക്കിപ്പോള്‍ ഞാന്‍ പൂജയെന്ന് പേരിടുന്നു.

മലായാളം അറിയുമോ എന്ന ചോദ്യത്തിൽ തുടങ്ങി, വിശേഷങ്ങള്‍ കൈമാറി, നടത്തം തുടരുന്ന സന്ദര്‍ഭത്തിലാണ്, വാര്‍ത്താലാബ് വായനയിലേക്ക് കടന്നത്.

മുന്‍‌കൂര്‍ ജാമ്യത്തിന്, എന്റെ വായന പരിമിതവും പരിതാപകരവുമാണെന്ന നഗ്നസത്യം ഞാന്‍ കൈയോടെ കെട്ടഴിച്ച് വിട്ടു. എന്തെങ്കിലും വായിക്കുന്നത് എനിക്ക് മനസിലായാല്‍ കൂടിയും മറ്റൊരാള്‍ക്ക് അത് വിശദീകരിച്ചു കൊടുക്കുക എന്ന കര്‍മ്മം എന്നെ സംബന്ധിച്ച് അതീവക്ലേശകരമാണെന്ന മറ്റൊരു സത്യം തോണ്ടയില്‍ തന്നെ തടഞ്ഞു നിര്‍ത്തി. ഒരാള്‍ വഴി ചോദിച്ചാല്‍, വഴി പറഞ്ഞു കൊടുക്കുന്നതിലും ആയാസരഹിതമാണ് എനിക്ക് ഒരു ചെറു കടലാസില്‍ വഴി വരച്ച് കാട്ടി കൊടുക്കുകയെന്നത്.

പൂജ വാചാലയായി, ഞാന്‍ കേള്‍‌വിക്കാരിയും. മലയാറ്റൂരിന്റെയും ആനന്ദിന്റെയും അന്‍പതോളം കഥകള്‍, സി. രാധാകൃഷ്ണന്റെ നൂറോളം കഥകള്‍, ചുള്ളിക്കാടിന്റെ എല്ലാ കവിതകളും, മാധവിക്കുട്ടിയുടെ എല്ലാ കഥകളും കവിതകളും, അങ്ങിനെ പോയ സമ്പൂര്‍ണ്ണ സമാഹാരങ്ങളുടെ നീണ്ട നിര ഒടുവില്‍ ബഷീന്റെ സമ്പൂര്‍ണ്ണ കൃതികളില്‍ എത്തി നിന്നതും, എനിക്ക് നേരെയൊരു ചോദ്യശരം "ബഷീറിനെ അറിയുമോ?"

"ബേപ്പൂര്‍ സുല്‍ത്താന്‍...."

"അല്ല, വൈക്കം മുഹമ്മദ്‌ ബഷീര്‍!"

Friday, November 06, 2009

തലക്കെട്ടില്ലാതെ...



ചൂണ്ട;
ദു:ഖം,
സന്തോഷം.



ദൃശ്യാവിഷ്‌കാരം: 
1. ഫോട്ടോഗ്രാഫി*


2. ദൃശ്യകവിത

  സ
ന്തോ 
          ഷം—————————-ചൂണ്ട —————————-ദു:ഖം 

                                          

 

*ചിത്രം©: ഹരിപ്രസാദ്

Tuesday, November 03, 2009

കവിശിക്ഷ

സീന്‍ അ
-----------

രാജകിങ്കരന്മാര്‍ രാജവീഥിയിലൂടെ ഒരു കുറ്റവാളിയെ കൈകാലുകളില്‍ വിലങ്ങുകളണിയിച്ച് വലിച്ചിഴച്ചുകൊണ്ട് വരികയാണ്.

ക്യാമറ പാനിങ്ങ് (ഇതെന്ത് കുന്താണൊ ആവോ, ഇനി ഇതിന് ഇങ്ങിനെയല്ല പറയുന്നതെങ്കില്‍ ചൂസ് എ കറക്ട് ആന്‍സര്‍ ഫ്രം യുവര്‍ കോമന്‍സെന്‍സ് നോളജ്ജ്, ഇതൊക്കെ ആ ക്യാമറാമാന്റെ പണിയാണ് തിരകഥാകൃത്തിന്റെയല്ല)

രാജകിങ്കരന്മാര്‍ കൊട്ടാരകവാടത്തിലെക്ക് കടക്കുന്ന വഴിയില്‍ കുറച്ച് കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്നുണ്ട്. അതില്‍ ഒരു കുട്ടിയെ ക്യാമറ ഫോക്കസ് ചെയ്യുന്നു. കൊട്ടാരകവാടം മലര്‍ക്കേ തുറക്കപ്പെടുന്നു (സൗണ്ട് എഞ്ചിനീയര്‍ ആരാണെന്ന് തീരുമാനിച്ചിട്ടില്ല, ശബ്ദമിശ്രണം തിരകഥാകൃത്തിന്റെ പണിയല്ല)

സീന്‍ ആ
-----------

രാജാവ് എഴുന്നള്ളുന്നു (എങ്ങിനെ എഴുന്നള്ളണമെന്ന് ഡിറക്ടര്‍ തീരുമാനിക്കും, അയാള്‍ക്കും പണിയുള്ളതല്ലെ. എന്ത് ധരിച്ചെഴുന്നള്ളുമെന്ന് വസ്ത്രാലങ്കാരകര്‍ തീരുമാനിക്കും. മഹാരാജാവ് തിരകഥാകൃത്ത് വിചാരിക്കാതെ ഒരക്ഷരം ഉരിയാടില്ല. അവിടെയാണ് തിരകഥാകൃത്ത് രാജാവിനെ അടിയറവ് പറയിക്കുന്നത്.)

രാജാവ് രാജസിംഹാസനത്തിലമര്‍ന്നിരിക്കുന്നു. രാജഗുരുക്കള്‍ വലതുവശത്തായി ഉപവിഷ്ടനായിട്ടുണ്ട്. സില്‍മ റിലീസ് ചെയ്യുമ്പോള്‍ ഫെമിനിസ്റ്റുകള്‍ ഉപരോധിക്കുമെന്ന ഭയത്താല്‍ ചാമരം വീശാന്‍ തോഴിമാര്‍ക്ക് പകരം രണ്ട് ദൃത്യന്മാരെ ഇരുവശങ്ങളിലായി ചാമരവും പിടിപ്പിച്ച് നിര്‍ത്തിയിട്ടുണ്ട്.)

രാജാവ് :- കടന്ന് വരാന്‍ പറയൂ....

രാജകിങ്കരന്മാര്‍ കുറ്റവാളിയെ രാജസമക്ഷം ഹാജരാക്കി.

രാജവ്: എന്താണ് ഇയാള്‍ ചെയ്ത രാജദ്രോഹം?

കിങ്കരന്മാരൊന്നിച്ച്: മഹാരാജന്‍ ഈ രാജദ്രോഹി സാമാന്യജനത്തിന് മനസിലാക്കാനുചിതമല്ലാത്തവണ്ണം കവിതകള്‍ രചിച്ചിരിക്കുന്നു.

രാജാവ് ചിന്താമഗ്നനായി. സീന്‍ അ- യില്‍ ഫോക്കസ് ചെയ്ത കുട്ടിയെ ക്യാമറ വീണ്ടും ഫോക്കസ് ചെയ്യുന്നു. രാജാവ് തല വലത്തേക്ക് തിരിച്ച് രാജഗുരുക്കളോട് ചോദ്യചിഹ്നത്തില്‍ പുരികക്കൊടികളുയര്‍ത്തി കാണിക്കുന്നു.

രാജഗുരുക്കള്‍: മഹാരാജന്‍ ഈ രാജ്യദ്രോഹിക്ക് അങ്ങ് "കവിശിക്ഷ" വിധിച്ചാലും.

രാജാവ്: ആരവിടെ! അങ്ങിനെയാവട്ടെ!

രാജകിങ്കരന്മാര്‍ കുറ്റവാളിയെയും കൊണ്ട് രാജസദസില്‍ നിന്നും പിന്‍‌വാങ്ങുന്നു.

സീന്‍ ഇ
----------

രാജകിങ്കിരന്മാര്‍ ഇടത്തേക്കും വലത്തേക്കും, ശേഷം വലത്തേക്കും ഇടത്തേക്കും ഉല്ലാത്തുകയാണ്. കുറ്റവാളി സീനിനു നടുവില്‍ അന്ധാളിച്ച് നില്പുണ്ട്.(കൂടുതല്‍ ഭാവമെല്ലാം അഭിനേതാവിന്റെ മിടുക്കു പോലെ ഇരിക്കും). രാജകിങ്കരന്മാര്‍ അക്ഷമരായി പൃഷ്ഠം ചൊറിയുന്നു.

അശരീരി: എന്തെരെടെ അപ്പീ ഈ പൃഷ്ഠം, ലതുതന്നെയല്ലേയപ്പീ നീയീ എഴുതി വെയ്ച്ചേക്കണയിത്?

തിരക്കഥാകൃത്ത്:- ച്‌ഛേ...അശ്ശീലം പറയാതിരിക്കൂ അശരീരീ...എനിക്കങ്ങനെ അത്രയ്ക്കും തരം താഴാന്‍ പറ്റില്ല. അതല്ലെങ്കില്‍ നിങ്ങള്‍ വേറെ ആളിനെ അന്വേഷിക്കു തിരക്കഥയെഴുതാന്‍. (തിരക്കഥാകൃത്ത് പേന അടച്ച് വച്ച് റിവോള്വിങ്ങ് ചെയറില്‍ ചാഞ്ഞു കിടന്നു ചെവിയോര്‍ക്കുന്നു. വീണ്ടും അശരീരി കേള്‍ക്കുന്നോ എന്ന്. നിശ്ശബ്ദത, കാതടപ്പിക്കുന്ന നിശ്ശബ്ദത. പിന്നെ ഒരു പുച്ഛഭാവത്തില്‍ പേന തുറന്ന് എഴുത്ത് തുടരുന്നു)

പൃഷ്ഠം ചൊറിയുന്നതിനിടയില്‍ രണ്ടു പേര്‍ക്കും ഒരു പോലെ വെളിപാടുണ്ടായെന്നതു പോലെ രാജകിങ്കരന്മാരൊന്നിച്ച് ഉച്ചത്തില്‍ ആക്രോശിച്ചു.

രാജകിങ്കരന്മാര്‍ ഇരുവരും ഒന്നിച്ച് :

"ശബ്ദതാരാവലിയില്‍ ഇല്ലാത്ത പദങ്ങള്‍ കോര്‍ത്തു മാല കെട്ടി,
കവിയുടെ ശിരോധരത്തിലണിയിച്ച ശേഷം,
ശ്രവണസ്ത്രോതസടയുമാറുച്ചത്തില്‍ ചെണ്ടകൊട്ടി,
പൊതുവഴിയിലൂടെ ത്രികരണങ്ങളാതുരമാകുന്നതു വരെ
നടത്തിക്കുന്ന പ്രക്രിയയേ കവിശിക്ഷയെന്ന് പറയുന്നൂ"

ഇത് കേട്ടുകൊണ്ട് രാജഗുരുക്കള്‍ കടന്നു വരുന്നു. രാജഗുരുക്കള്‍ കോപിഷ്ഠനാകുന്നു.

രാജഗുരുക്കള്‍: വിഡ്ഡികള്‍, എന്തസംബന്ധമാണ് നിങ്ങളീ വിളിച്ച് കൂവുന്നത്?

രാജകിങ്കര്‍ന്മാര്‍ പരസ്പരം കണ്ണേറ് കൈമാറുന്നു.

രാജഗുരുക്കള്‍: നിയാമകവിമര്‍ശനത്തിനു സാമാന്തരമായോ സമാനമായോ‍ നിലകൊള്ളുന്ന വിമര്‍ശനമാണ് കവിശിക്ഷയെന്ന പേരില്‍ പറഞ്ഞു പോരുന്നത്. കാവ്യരചന സമര്‍ത്ഥമായി നടത്തുന്നതിന് ഉപകരിക്കുന്ന ഉപദേശങ്ങളാണ് കവിശിക്ഷയുടെ കാതല്‍. അവ നല്‍ക്കുവാനാണ് നാമിവിടെ എത്തിച്ചേര്‍ന്നത്.


സീന്‍ ഈ
------------

രാജസദസ്, കിങ്കരന്മാര്‍ രാജഗുരുക്കളെ കൈകാലുകളില്‍ വിലങ്ങണിയിച്ച് രാജസമക്ഷം ഹാജരാക്കുന്നു. രാജാവ് തലവലത്തേക്ക് തിരിച്ച് ചോദ്യചഹ്നത്തില്‍ പുരികകൊടികളുയര്‍ത്തുന്നു. അത് കാണാന്‍ അവിടെ ആരും ഇല്ല. രാജാവ് ചിന്താമഗ്നനാകണമോ വേണ്ടയോ എന്ന ധര്‍മ്മസങ്കടത്തിലെന്ന വണ്ണമുള്ള ഭാവാഭിനയത്തിലാണെന്ന് തോന്നിക്കുമാറുള്ള ഭാവത്തില്‍...

രാജാവ്: എന്താണ് ഈ രാജ്യദ്രോഹിചെയ്ത കുറ്റം.

രാജകിങ്കരന്മാരൊന്നിച്ച്: മഹാരാജന്‍ ഈ രാജദ്രോഹി സാമാന്യജനത്തിന് മനസിലാക്കാനുചിതമല്ലാത്തവണ്ണം കവിശിക്ഷയ്ക്ക് വ്യാഖ്യാനങ്ങള്‍‍ പറയുന്നു പ്രഭോ!

രാജാവ്: ആരവിടെ ഈ രാജ്യദ്രോഹിയെ നാം "കവിശിക്ഷക്ക്" വിധിച്ചിരിക്കുന്നു.

രാജഗുരുക്കളെയും കൊണ്ട് രാജകിങ്കരന്മാര്‍ സദസില്‍ നിന്നും പിന്‍‌വാങ്ങുന്നു. രാജാവ് അന്തപുരത്തിലേക്ക് പോകുന്നു.


സീന്‍ ഉ
----------


സീന്‍ അ- യിലും ആ-യിലും ഫോക്കസ് ചെയ്ത കുട്ടിയെ ക്യാമറ വീണ്ടും ഫോക്കസ് ചെയ്യുന്നു.
ക്യാമറ ഫോക്കസ് ചെയ്ത നിമിഷം കുട്ടി തിരകഥാകൃത്തിനോട് ആക്രോശിക്കുന്നു.

കുട്ടി: താനാരടൊ ഊവേ, കുറെ നേരമായല്ലോ താനെന്നെ ഈ പൊരി വെയിലത്ത് നിര്‍ത്തി ക്രിക്കറ്റ് കളിപ്പിക്കുന്നു. വായ തുറന്ന് ആകെ പറയാനുണ്ടായിരുന്ന ഒരു ഡയലോഗ്, താന്‍ രാജാവിനെ അന്തപുരത്തിലേക്ക് പറഞ്ഞയച്ച് കുളമാക്കി കളഞ്ഞില്ലെ. രാജാവ് ഏവിടെയാണെന്നൊന്നും ഞാന്‍ നോക്കില്ല. എനിക്ക് പറയുവാനുള്ള ഡയലോഗ് എനിക്ക് പറഞ്ഞേ പറ്റു

കുട്ടി എനിട്ട് രാജകവാടത്തിനു നേരെ വിളിച്ചും കൊണ്ട് ഓടുന്നു...

കുട്ടി: രാജാവ് നഗ്നനാണേ...രാജാവ് നഗ്നനാണേ...

സീന്‍ ഊ
-----------


രാജകിങ്കരന്മാര്‍ കുട്ടിയേയും തിരകഥാകൃത്തിനെയും കൈകാല്‍ വിലങ്ങുകളണിയിച്ച് പുറത്തേക്ക് കൊണ്ട് വരുന്നു.

ക്യാമറ് ഗോയിങ്ങ് ഔട്ട് ഓഫ് ഫോക്കസ്
സൌണ്ട് ഫെയ്ഡിങ്ങ് ഔട്ട്

Sunday, November 01, 2009

ഫോബിയ

നഗര സിരയിലേക്കോടിക്കയറുന്ന
കറുത്ത ഞരമ്പിലൂടെ ഇരമ്പിയോടുന്ന
നാല്‍ക്കാലിക്കുള്ളിലായ് അകപ്പെട്ട
മറ്റൊരു മൃഗമാണ്; ഞാന്‍!

എന്റെയുള്‍ മുരള്‍ച്ചകള്‍;
അവന്റെ ഹൃദയത്തുടിപ്പുകള്‍,
എന്റെയുള്‍ വേഗങ്ങളാണവന്റെ
ഊര്‍ജ്ജസ്ത്രോതസ്!

ഇവനെങ്ങിനെയൊക്കെ എന്നെ
പ്രീതിപ്പെടുത്താന്‍ നോക്കിയാലും,
ലക്ഷ്യസ്ഥാനതെത്തിയാല്‍
കൊന്നുകളയും, ഞാന്‍
ഒറ്റത്തൊഴിയാലാ നായിന്റെ മോനെ!

Sunday, October 25, 2009

ഓര്‍മ്മയെഴുതുമ്പോള്‍

എങ്ങനെ
എഴുതാനാണോര്‍മ്മക്കുറിപ്പുകള്‍?

തൊണ്ടുപോലെയീ ജീവിതം,
കായലിലഴുക്കിത്തല്ലിച്ചതച്ച്,
നാരും ചോറും വേര്‍ത്തിരിച്ച്,
ഉണക്കിയിഴപിരിച്ച് ,
കയര്‍പിരിച്ച ഓര്‍മ്മകള്‍!

എഴുതിത്തുടങ്ങുമ്പോഴിങ്ങനെ
ഇഴപിരിഞ്ഞുപിരിഞ്ഞ്...

ഹോ! വയ്യാ...

എഴുതണമൊരുനാളിനി;
എന്നാലറിയില്ല എഴുതുമെന്നാളിനി,
ഈ ഓര്‍മ്മക്കുറിപ്പുകള്‍ക്കൊരു
ചരമക്കുറിപ്പ്!

Thursday, October 22, 2009

ദശേതി

“ശരിക്കും പത്ത് വര്‍ഷമായോ? ഇങ്ങിനെ പോയാല്‍ നാളെ ഉണരുമ്പോഴാകും അറിയുക, നമ്മള്‍ കിളവനും കിളവിയും ആയെന്ന് അല്ലേ? വയസാം കാലത്ത് നീ എന്നെ ഇപ്പോഴത്തെ പോലെ നോക്കുമോടീ?“

“നിങ്ങള്‍ വയസാകുമ്പോള്‍ ഞാനും വയസാകത്തില്ലേ മനുഷ്യാ, അന്ന് നിങ്ങളെ ഞാനൊരു ചെറുപ്പക്കാരിയെ കൊണ്ട് കെട്ടിപ്പിച്ചിട്ട്, അവളെ കൊണ്ട് നമ്മളെ രണ്ടാളെയും നോക്കിപ്പിക്കാം, പോരേ?”

ഭര്‍ത്താവിന്റെ കണ്ണിലെ അവിശ്വസനീയത കണ്ടപ്പോള്‍ “മനുഷ്യാ പത്ത് വര്‍ഷമായിട്ടും നിങ്ങള്‍ക്കെനെ തരിമ്പും മനസിലായിട്ടിലല്ലോ?” എന്ന് കൂട്ടിച്ചേര്‍ക്കണമെന്ന് അവളോര്‍ത്തു. പക്ഷേ നല്ലൊരു ദിവസമല്ലെ അയാള്‍ സന്തോഷവാനായി ഇരിക്കട്ടെയെന്ന് കരുതി അവള്‍ മൌനത്തിന്റെ വിഷം കുടിച്ചു.

Wednesday, October 21, 2009

മടുപ്പ്

എത്രയുറ്റു നോക്കിയിരിക്കുന്നൂ
ശവശൈത്യമുറഞ്ഞുറങ്ങും
കണ്‍കളാല്‍ സൂര്യനെ,

എത്ര പൊള്ളിയടര്‍ന്നിരിക്കുന്നൂ
ഒന്നനങ്ങുവാനാകാത
ഒന്നുരുകുവാനാവാതെ
ഒന്നൊഴുകുവാനാവാതെ നിലാവേറ്റ്,

എത്രവട്ടം ആഹാരിച്ചിരികുന്നൂ
മടുപ്പിന്‍ കുഞ്ഞുങ്ങളെ;
എന്നെ തന്നെയും
തനിയാവര്‍ത്തനങ്ങള്‍.

എന്നിട്ടും കത്തിയെരിയുന്നതല്ലാതെ
ഒരുവട്ടമൊരുക്ഷണം പോലും
കത്തിയമരുന്നതിലല്ലോ!

Sunday, October 11, 2009

ഒരേ കടല്‍

ഞാന്‍,
നീ,
മിഴി,
മഴ,
പുഴ,
കര,
കടല്‍!

Monday, September 14, 2009

ദണ്ഡനം

ഞാന്‍ ജീവിതത്തിന്റെയാലയില്‍
പെട്ടുപോയൊരു ഇരുമ്പ് ദണ്ഡ്.

ഓരോ തവണയും
പ്രഹരമേല്‍ക്കുമ്പോള്‍,
മുന കൂര്‍ക്കുകയോ
മൂര്‍ച്ചയേറുകയോ
ചെയ്യുന്നൊരു ഇരുമ്പ് ദണ്ഡ്.

അടുക്കരുത്
വേദനിപ്പിക്കും; മുറിവേല്‍പ്പിച്ച്.

Thursday, September 10, 2009

പ്രളയം

From Rithubhedangal

പ്രളയമാണ് പ്രണയം;
നീന്തലറിയാത്തവര്‍
മുങ്ങിമരിക്കാതെയിരിക്കാന്‍
വൃഥാ കുടിച്ചുവറ്റിക്കുവാന്‍
ശ്രമിച്ചുകൊണ്ടേയിരിക്കുന്ന‌
മഹാപ്രളയം!

Sunday, August 23, 2009

നര

എത്ര സുന്ദരമാണ്
നിന്റെ* നരകള്‍; മുല്ലപ്പൂവിതളിഴകള്‍.





*ഓരോ പിറന്നാളിനും നരയുടെ എണ്ണം കൂടുന്നതോര്‍ത്ത് വേവലാതിപൂണ്ടിരിക്കുന്ന തേര്‍ട്ടി സം ആയ സൗഹൃദങ്ങള്‍ക്ക്.  By the By friends, 40 some is the new 20 some. So we are still teenagers ;)

Saturday, August 22, 2009

ഓണം, അന്നും ഇന്നും

പോയിരുന്നന്നോണ ചന്തയില്‍
പോയിടാമിന്നോര്‍മ്മ ചന്തയില്‍.

Thursday, August 20, 2009

പല സുന്ദരികള്‍

എനിക്കൊരു സ്ത്രീയുടെ ചിത്രം വരച്ച് തരണമെന്ന് പറഞ്ഞമാത്രയില്‍, ചായക്കൂട്ടുകളുടെ സമ്മേളനങ്ങളില്‍ അംഗലാവണ്യം തുളുമ്പുന്ന, നയനപുടവും അധരവും തുടിക്കുന്ന സുന്ദരിയായൊരു സ്ത്രീയുടെ ചിത്രം ദ്രുതഗതിയില്‍ അവള്‍ വരച്ചു തന്നു.

ചിത്രത്തെക്കുറിച്ച് പറയുവാനുള്ളതെല്ലാമെന്റെ ഭാവഭേദങ്ങളില്‍ നിന്നുമറിഞ്ഞെടുത്തെന്നവണ്ണം അടുത്ത കാന്‍‌വാസിലേക്ക് അവളുടെ ചായം ചാലിച്ച ബ്രഷ് വളഞ്ഞും പുളഞ്ഞുമോടി. തലയ്ക്ക് താഴെ കഴുത്തായ് രണ്ട് വര വരച്ചിട്ട് അവളാരാഞ്ഞു.

“ഏതുതരം സ്ത്രീയെയാണ് നിനക്ക് വേണ്ടത്?“

“ഏതൊക്കെ തരം സ്ത്രീകളെയാണ് നിനക്ക് വരയ്ക്കാന്‍ അറിയാവുന്ന“തെന്ന് ഞാന്‍
‍മറുചോദ്യമെറിഞ്ഞു.

“തുണിയുടുത്ത സ്ത്രീകളും, തുണിയുരിഞ്ഞ സ്ത്രീകളും.“

“ഇതിലേതാണ് സ്ഥായിയായുള്ളത്?“

“രണ്ടാമത്തേത്.“

ഒരു കാലത്ത് മാറുമറയ്ക്കാന്‍ അനുവാദമില്ലാതെയിരുന്ന സ്ത്രീകള്‍ മുതല്‍ വസ്ത്രം മാറ്റുമ്പോള്‍, കുളിയ്ക്കുമ്പോള്‍, സ്നേഹത്തിന് മുന്നില്‍ സ്വയമര്‍പ്പിക്കുമ്പോള്‍, വയറ്റിപ്പിഴപ്പിന്... അങ്ങിനെയങ്ങനെ അനേകം സ്ത്രീകളുടെ ചിത്രങ്ങള്‍ ഈസ്റ്റ്മാന്‍ കളറില്‍ ഓര്‍മ്മചീന്തുകളില്‍ മിന്നി മറഞ്ഞു.

“ഏതുതരം സ്ത്രീയെയാണ് നിനക്ക് വേണ്ടത്?“

പകുതി മയക്കത്തില്‍ മിന്നി മറയുന്ന ചിത്രങ്ങളെ ഞെട്ടിച്ചുണര്‍ത്തിക്കൊണ്ട് അവളുടെ ആവര്‍ത്തിക്കപ്പെടുന്ന ചോദ്യം.

“മുലയൂട്ടുന്ന സ്ത്രീയെ, പിറന്നാളിന് അമ്മയ്ക്ക് അയച്ച് കൊടുക്കുവാനാണ്.“

സ്തനങ്ങള്‍ വരച്ചുകൊണ്ടിരുന്ന ബ്രഷ് ചുമന്ന ചായത്തില്‍ മുക്കി ഇടത്തേ മുലഞെട്ടിനെ മറച്ച് ചെറുചുണ്ടുകള്‍ വരച്ച് ചേര്‍ത്തുകൊണ്ടവള്‍ പറഞ്ഞു, ”വരച്ച് കഴിയാന്‍ അഞ്ചുമിനിറ്റെടുക്കും, ചായങ്ങളുണങ്ങാന്‍ അതിലുമേറെ സമയം വേണ്ടി വരും. മറ്റു ചിത്രങ്ങളെന്തെങ്കിലും വരയ്ക്കണമോ?”

“കറുത്ത വരകള്‍ കൊണ്ടൊരു വെളുത്ത സുന്ദരിയെയും, വെളുത്ത വരകള്‍ കൊണ്ടൊരു കറുത്ത
സുന്ദരിയെയും വരച്ച് തരുവാന്‍ നിനക്കാകുമോ“ എന്ന ചോദ്യത്തിനു മുന്നില്‍ അവളൊന്ന് പകച്ചു, പിന്നെ പൊട്ടിച്ചിരിച്ചു.

Tuesday, August 04, 2009

നിലയ്ക്കാത്ത സ്നേഹത്തിന്റെ ഭാവഭേദങ്ങള്‍ക്ക്




Download song

Singer and Composer : Rajesh Raman
Lyric: Mayoora



ഒരു കീറ് വെയിലിന്റെ പട്ടുടുത്ത്
മുറ്റത്തളത്തില്‍ ഒരുങ്ങി നില്‍ക്കും
തുളസി‍ കതിരിന്റെ നൈര്‍മ്മല്യമേ*
നിന്‍നെറ്റിമേല്‍ ഒരുമുത്തം തന്നിടട്ടേ...
ഞാന്‍ നെറ്റിമേല്‍ മണിമുത്തം തന്നിടട്ടേ...

കാറ്റായ് അലയുന്നൊരെന്‍ മനസില്‍
നിറദീപമേ നീ തെളിഞ്ഞു നില്‍പ്പൂ...
നീര്‍മിഴിപ്പീലിയാല്‍ ഇന്നു നിന്നെ
വാരിപ്പുണര്‍ന്നു ഞാന്‍ നിന്നിടട്ടേ...

ഒരു വട്ടം കൂടി നീ എന്നിലിന്ന്
തേന്മഴത്തുള്ളിയായ് പെയ്യുകില്ലേ...
ഒരു നോക്കി,ലൊരുവാക്കിലെന്നെ നിന്നില്‍
നിത്യമാം സ്നേഹമായ് കോര്‍ക്കുകില്ലേ...






*സമര്‍പ്പണം

Friday, July 31, 2009

ഗിരിഗിരിയും അപ്പച്ചനും; അക്കരക്കാഴ്ചകളിലെ ഊടും പാവും




Sunday, July 26, 2009

വി.പി.പിയും ആദ്യത്തെ ഉമ്മയും

“ഡീ, നിന്റെ അമ്മച്ചിക്ക് താരാട്ട് കിട്ടി1“.

ടെലിഗ്രാം അടിക്കുമ്പോലെ അനിയത്തിയുടെ ഒറ്റ വരി മെയില്‍. മറുപടി അതേ നാണയത്തിന്റെ മറുപുറത്ത് നാരായം കൊണ്ടെഴുതണമെന്ന് ചിന്തിച്ചതാണ്.

“അടുത്തത് ഉടനെ വരും- അമ്മ എന്നോട് പറഞ്ഞ നുണകള്‍2, കൈപ്പറ്റുക.” എന്ന് മാത്രമെഴുതി.

മെയില്‍ അയച്ച് കഴിഞ്ഞ് വല്ലാതൊരങ്കലാപ്പ്. ഇനി മമ്മി എഴുതാപ്പുറങ്ങള്‍ വല്ലതും വായിച്ചാലോ?

ഉടനെ അടുത്ത മെയില്‍ അയച്ചു. “മമ്മിക്ക് ഒരുമ്മ കൊടുത്തേക്കുക.”

പത്തിരുപത്തിനാല് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മറുപടി-“അമ്പത് വര്‍ഷമായി ഒരു കുഴപ്പവും ഇല്ലാതിരുന്ന പാത്തുമ്മയുടെ ആട് ഇപ്പോള്‍ ഉമ്മയില്ലാതെ അലഞ്ഞ് നടക്കുന്നുവെന്ന് മമ്മി പറയാന്‍ പറഞ്ഞു!”

പത്തുമുപ്പത് വര്‍ഷക്കാലത്തെ ഔപചാരികതയുടെ ആ‍ണിക്കല്ല് ഒരുമ്മയാല്‍ ഉലയുന്നതിന്റെ ഇരമ്പത്തിന്, ആര്‍ത്തലച്ച് പെയ്ത മഴയ്ക്ക് ശേഷം ഉമ്മറത്തെ ഇറമ്പില്‍ നിന്നുതിരുന്ന വെള്ളത്തിന്റെ സ്വരമായിരുന്നു.


1- ശ്രീകുമാരന്‍ തമ്പി, അമ്മയ്ക്കൊരു താരാട്ട്.
2- അഷിത.

Monday, July 13, 2009

റിന്‍സിയും ജോര്‍ജ്ജൂട്ടിയും; ചമയങ്ങളില്ലാത്ത നക്ഷത്രങ്ങള്‍ക്കൊപ്പം



12 2009 ˛ sabv _nemØn ae-bmfn Na-b-ß-fn-√mØ \£-{X-߃s°m∏w ae-bmfw kocn-b-ep-I-fnse IÆo¿ {]f-b-Øn¬ apßn \nh-tc≠n hcp∂ ae-bm-fn°v kmbn-∏ns‚ \m´n¬ Xma-kn-°p∂ Hcp aetUmWm abqcm bmfn IpSpw-_-Øns‚ IY hfsc hyXy-kvX-am-sbm-c-\p-`-h-am-bn-cp-∂p. ""A°-c-°m-gvN-Iƒ'' F∂ kn‰vtImw Ah¿°v {]nb-¶-c-ambreak.my.silence@gmail.com hm≥, ]ns∂ A[n-I-k-a-b-sa-Sp-Øn-√. bpSyq_n-eq-sS-bpw, ssIcfn Sn.-hn.-bn-eq-sSbpw ae-bm-fn-I-fpsS a\w Ih¿∂ A°-c-°m-gvNIƒ, Ata-cn-°≥ ae-bm-fn-bpsS Bi-Ifpw \ncm-i-Ifpw sR´-ep-Ifpw tImam-fn-Ø-c-ßfpw Im´n-°q-´-ep-Ifpw PmS-Ifpw F∂pth≠ kplr-Øp-°-fp-am-bp≈ a’-c-a-t\m-`mhw apX¬ ]c-Zq-jWw hsc hnj-b-ambn ImWn-°p-∂p. "A°-c-°m-gvN-Iƒ' ImWp∂ Hmtcm Ata-cn-°≥ ae-bmfnbpw kzbw tNmZn®p XpS-ßn. CXv Rm≥ Xs∂-bm-tWm, Rm≥ Cß-s\-sbm-s°-bmtWm? CXp Xs∂-bmWv "A°-c-°m-gvN-Iƒ' F∂ ae-bmfw kn‰vtImans‚ hnP-b-c-l-kyw. "A°-c-°m-gvN-Ifn'se \£-{X-߃, tPm¿Ppw dn≥knbpw Na-b-ß-fn-√msX _nemØn ae-bm-fn-tbmSp ]d™ hnti-j-߃ \nß-tf-h-cp-ambn ChnsS ]¶p hbv°p-∂p. Xnc-°n-\n-S-bnepw kwkm-cn-°m≥ kabw Is≠-Øn-b-Xn\v c≠p-t]¿°pw \μn ]d-™p-sIm≠v XpS-ß-s´..... (_n-emØn ae-bm-fn-°p-th≠n jn°m-tKm-bn¬ \n∂pw Cu A`n-apJw Xøm-dm-°n-bXv IYm-IrØv F∂ \ne-bn¬ Cu {]kn-≤o-I-c-W-Øn-eqsS Xs∂ hmb-\-°m¿°v ]cn-Nn-X-bmb tUmW abq-c.) 1986 apX¬, Ccp-]Øn aq∂p h¿j-ß-fmbn Ata-cn-°-bnse \yqP-gvkn-bn¬ Xma-kn-°p∂ kPv\n k°-dn-bsb \Ω-fn-tesd t]cpw Adn- b p- ∂ Xv A°- c - ° m- g vN- I - s f∂ ae- b mfw kn‰vtImanse dn≥kn-bm-bn-´m-Wv. F∂m¬ ""ag hoW-∏m-´p-Iƒ'' F∂ tÃPv \mSIw I≠n-´p≈ Ata-cn-°≥ ae-bm-fn-Iƒ°p kp]-cn-Nn-X-amb apJ-amWv kPv\n-bp-tS-Xv. ""ag hoW-∏m-´p-Iƒ'' ImWm≥ `mKyw e`n- ° mØ \ΩpsS ap∂n- t e°v F√m BgvNbpw kPv\n k°-dnb A°-c-°m-gvN-bnse tPm¿Pv tX°pw-aq-´n-ens‚ `mcy-bmbn FØp-∂p. amXm-]n-Xm-°ƒ Xncp-h-√m-°m¿. Ah¿ Xncp-h-\-¥-]p-cØv hoSp h®n-cp-∂-Xp-sIm≠v Ahn-sS-bm-bn-cp∂p ]T-\-sa-√mw. am¿ Chm-\n-tbmkv tImf-Pn¬ \n∂pw _n.-Fkv.kn sNbvXp. `¿ØrKrlw ]Ø-\w-Xn-´-bnse Ipºfmw s]mbvI-bn¬. kPv\n°v c≠p Ip´n-I-fp-≠v. ]Xn-s\m∂mw t{KUn¬ ]Tn°p∂ tam\pw, H≥]Xmw t{KUn¬ ]Tn-°p∂ tamfpw. `¿Ømhv, {InÃn, ^m¿a-kyq-´n-°¬ Iº-\n-bn¬ tPmen sNøp-∂p. \mSv an v sNøp-∂pt≠m? BZy-sams° D≠m-bn-cp-∂p. XpS-°Øn¬ ASpØ _‘p-°sf√mw \m´nem-bn-cp-∂p. Ct∏mƒ an°-hcpw Chn-sS-bm-Wv. \mSv GXm-sW∂p tNmZn®m¬, Ct∏mƒ Chn-sS-bm-sW∂p ]d-b-Ww. tPmen sNøp-∂pt≠m? _m¶n¬ tPmen sNbvXn-cp-∂p. Ct∏mƒ tPmen-bn-√. 2008 \hw-_-dn¬, kmº-ØnI amμyw aqew tetbm^v sNbvXp. hfsc Npcp-ßnb ka-bw-sIm≠v t{]£I a\- n-te°v \S∂p Ib-dnb A°-c-°m-gvN-I-fnse {][m\ kv{Xo IYm-]m-{X-am-Wt√m dn≥kn. C{X X∑b-Xz-tØmsS B IYm-]m-{XsØ Ah-X-cn-∏n-°p-∂-Xns‚ cl-ky-sa-¥mWv? F\n°v {][m\ Imc- W - a mbn tXm∂p- ∂ Xv IYm- ] m- { X- t Øm- S p≈ ""{SqØv^pƒs\ v'' BWv. Rm≥ A`n-\-bn-°p-I-bm-bn-cp-∂n-√. icn°pw B IYm-]m-{X-am-hp-I-bm-bn-cp-∂p. Rm\pw tPmkvIp-´nbpw Gsd \mfmbn ]ckv]cw Adn-bp-∂-Xm-Wv. c≠p-t]cpw "ss^≥ B¿´vkv ae-bmfw' F∂ {Kq∏n¬ F´p h¿j-ambn AwK-ß-fm-Wv. "ag-ho-W-∏m´v' F∂ c≠-c-a-Wn-°qdp≈ Hcp tkmjy¬ {Uma-bn¬ H∂n®v A`n-\-bn-®n-´p-≠v. Aßs\ R߃ XΩn¬ \√ ]cn-N-b-am-Wv. ]c-kv]cw Adn-bm-hp∂ Imc-W-Øm-emtWm \n߃ XΩn¬ kv{Io\n¬ C{X-am{Xw sIan-kv{Sn-bp-≈Xv? Xo¿®bm-bpw. AXp-sIm≠v ]e-cp-sSbpw hnNmcw R߃ icn-°p≈ `mcym-`¿Øm-°-∑m-cmWv F∂mWv (Nn-cn-°p-∂p......) N°n-tamfpw aØm-bn-°p™pw \nß-fpsS Ip´n-I-fmtWm? A√ (Nn-cn..), A√. F√m-h-cp-sSbpw hnNmcw Aß-s\-bm-Wv. Ahsc R߃°v t\csØ Adn-bmw. A∏-®\m-tWepw \Ωp-sS-IqsS ss^≥ B¿´vkv ae-bm-fØns‚ ]cn-]m-Sn-Iƒs°-√m-ap-≠.v ]e {Uma-Ifnepw D≠m-bn-cp-∂p. A°-c-°m-gvN-I-fn¬ hcm-\p≈ kml-N-cy-sa-¥mbncp∂p? ""ag-ho-W-∏m´v'' R߃ ^nem-U¬^n-b-bnse Hcp ]≈n-bpsS ^≠v sdbvknw-Kn\p th≠n sNbvXn-cp∂p. Ah¿ AhnsS h∂v Rßsf I≠p. AXm-bn-cp∂p HUo-j≥. Hcp aSn-bp-an-√msX R߃ c≠p-t]cpw sNømsa∂pw ]d-™p. A°-c-°m-gvN-Iƒ°p apºv kPv\n thsdmcp kocn-b-en¬ A`n-\-bn-®n´p≠v F∂p tI´n-cp-∂p. ""Ce-s]m-gnbpw t]mse'' F∂ Hcp sSen-^n-en-an-¬ A`n-\-bn-®n-´p-≠v. 2000˛-Øn¬ BWv AXp sNbvX-Xv. A`n-\b cwKØv kPv\n Hcp ]pXp-ap-J-ta-b-√, At√? ChnsS h∂-Xn¬]ns∂..... A√. Fs‚ A`n-\bw XpS-ßn-bXv Ata-cn°-bn-em-Wv. tImf-Pn-sems° Iem-a-’-c-ß-fn¬ ]s¶-Sp-Øn-´pt≠m? A`n-\-b-Ønepw \mS-I-Ønepw C√.... Cu Gcn-b-bn¬ FØn-s∏-Sp-sa∂v Hcp cq]hpw D≠m-bn-cp-∂n-√. kvIqfn¬ h®v Hcp {Uma Rm\pw Fs‚ knÃdp-sa√mw tN¿∂v sNbvXn-´p-≠v. ChnsS h∂-Xn\p tij-amWv Cu cwKØv kPo-h-am-b-Xv. kuμcy a’-c-Ønepw ]s¶-Sp-Øn-´p-≠t√m? (Nn-cn-°p-∂p....) AXmcm ]d-s™.... (ho-≠pw Nncn....) Rm≥ ]∏-cm-kn-∏Wn sNbvX-XmWv (Fs‚ NΩnb Nncn), AXv tKmkn∏m-bn-cpt∂m? (\n¿ØmsX Nncn-°p-∂p....) A√.... A√.... AXp Rm\pw Fs‚ tamfpw IqsS sNbvX-Xm-Wv. hSt° C¥y-°m¿ Chn-sSmcp ""aΩo B≥Uv ao'' F∂ t]cn¬ Hcp t]P‚ v \SØn ˛ AΩbpw aIfpw XΩn¬. AXv ck-am-Ipsa∂p IcpXn Rm\p- s as‚ tamfpw ]m¿´n- k n- t ∏‰v sNbv X p. R߃ c≠mƒ°pw AXv \∂mbn F≥tPmbv sNøm≥ ]‰n. hn lmUv F shcn KpUv ssSw. AXp am{X-am-bn-cp∂p Dt±-iw. ]ns∂ BZysØ ]Øv t]cn¬ R߃ FØp-Ibpw sNbvXp. A°-c-°m-gvN-I-fnse A`n-\-b-Øn\v ^manen kt∏m¿´ohv BtWm? AsX, Ah-sc√mw hfsc kt∏m¿´ohv BWv; {]tXy-In®pw `¿Øm-hv. AXn-s√-¶n¬ F\n°v CXn-te°v hcm≥ Ign-bn-√-t√m. H∂-c-h¿j-am-bn´v F√m i\n-bm-gvNbpw cmhnse jq´nw-Kn\p t]mIp-∂-Xm-Wv. sshIn´v Bdp-aWn, Ggp-a-Wn-bm-Ip-tºm-gmWv Xncn®p hcp-∂-Xv. Xn¶ƒ apX¬ sh≈n hsc tPmen... ]ns∂ jq´nw-Kv. Hmtcm-∂n\pw th≠n kabw Fßs\ Is≠-Øp∂p? AXv Hcp Ipg-∏-hp-an-√. Hm¿K-ss\-tk-j≥ B≥Uv ssSw amt\-Pvsa‚n¬ F\n°v Hcp t{]mªhpw C√. A°-c°m-gvNIfn¬ sabn≥ Bbn´v dn≥kn-sb∂ Hcp kv{Xo IYm-]m{Xw - am{X-am-Wp-≈-Xv. _m°n-bp-≈-h¿ h∂p t]mIp∂ IYm-]m-{X-ß-fm-Wv. A∏®-s\-t∏m-se, Kncn-Kn-cn-sb-t∏mse as‰mcp kv{Xo IYm-]m{Xw C√. ""A°-c°m-gvN-I-fn¬ kv{Xo {]mXn-\n[yw Ipd-ht√'' F∂p tNmZn-®m¬ kPv\n Fßs\ {]Xn-I-cn°pw? Rm\pw AXv Hm¿°m-dp-≠v. Rm≥ hnNm-cn°pw Ah¿°v Nne-t∏mƒ hnja-am-bn-cn°pw ˛ C\n kv{XoIsf hnfn-®m¬ `¿Øm-°-∑m¿ h√Xpw ]d-bptam, Fs∂m-s°. ]ns∂, kv{XoIƒ°v a°-sf-sbms° C´v t]mcWw jq´nwKn-\v. AXp-sIm-≠m-bn-cn°pw F∂p Rm≥ hnNm-cn-°p-∂p. ag-ho-W-∏m-s´∂ tÃPv t{]m{Km-an¬ A`n-\-bn-°p-∂Xv A°-c-°m-gvN-Ifnse A`n-\-bsØ klm-bn-®n-´p-t≠m, {]tXy-In®pw dnb¬ ssSw Bbn kw`m-j-W-߃ dnt°m¿Uv sNøp-tºmƒ? tijw ASpØ t]Pn¬ 13 2009 ˛ sabv _nemØn ae-bmfn ao. Ah-cn-sXm∂pw ImWp-∂n-s√-¶n¬ \Ωƒ H∂p-am-In√-t√m. Ah-cn-s√-¶n¬ \Ω-fn-√. Rm≥ Ft∏mgpw ]dbm- d p- ≠ v . B¿s°- ¶ nepw Fs∂ hnfn- ° - W - s a- ¶ n¬ hnfn®p sIm≈q, F∂v. bYm¿∞ Pohn-XØn¬ kPv\n Hcp \gvk√. F∂m¬ dn≥kn-sb∂ \gvkns\ C{X X∑-b-Xz-tØmsS Ah-Xcn-∏n-°p-∂-Xns‚ cl-ky-sa-¥mWv? F\n°v Ipsd \gvkp-am-cmb Iq´p-Im¿ D≠v. AhcpsS Pohn-Xhpw _p≤n-ap´pw F√mw F\n°v t\cn-´-dnbmw. thsd-sbm∂v tlmW-Ãen ]d-bmw.... Ct∏mƒ kn\na ImWp-tºmƒ Hcmƒ Dd-ßn-sb-Wo-°p∂ ko≥.... AXn¬ apJØp \ndsb ta°-∏v. Rms\-t∏mgpw hnNmcn°pw ˛ CsX-¥m, ta°-s∏√mw C´mtWm Dd-ßm≥ t]mb-sX∂v! kn‰vtIman¬ ho Hmƒ thbvkv Io∏n‰v dnb¬. AXp-sIm≠v Rm≥ ta°∏v A[nIw D]-tbm-Kn°m-dn-√. \Ωƒ ho´n¬ \nev°p-tºmƒ A[nIw ta°∏v CSm-dn-√-t√m. an°-hmdpw cwK-߃ ho´n-te-Xm-W-t√m. \ΩpsS kv{XoIƒ°n-S-bn¬, {]tXy-In®v \m´n-ep-≈h-cpsS ap∂n¬, Ata-cn-°≥ ae-bmfn kv{Xobmbv AhcpsS ap∂n-te°v FØp-∂Xv dn≥kn-sb∂ IYm-]m-{X-am-Wv, Ah-cmWv Ct∏mƒ Ah-cpsS ap∂n-ep≈ tdmƒ tamU¬. CXn-s\-∏‰n F¥m-W-`n{]mbw? ChnsS h∂v tPmen sNøp-∂-h¿, cm{Xn-bn¬ tPmen, ]I¬ ]mN-Iw, Ip´n-Iƒ.... F√mw Ign™v aq∂p, \mep aWn-°q¿ Dd-ßn, ho≠pw tPmen°p t]mhp-I... CsX√mw Chn-sS-bp≈ H´p-an° kv{XoI-fp-sSbpw IY-bm-Wv. {]tXy-In®pw \gvkp-am-cp-sS. A°-c°m-gvNIfnse 50 F∏n-tkm-Up-Ifn¬ ad-°m-\m-hmØ GsX-¶nepw - F∏n-tkm-Upt≠m? F\n°v F√m F∏n-tkm-Up-Ifpw {]nb-¶-c-am-Wv, ad-°m-\m-Im-Ø-Xm-Wv. Znkv hn¬ eohv hnXv ao. CXmWv Fs∂ Hcp \Sn B°n-b-Xv. \ΩpsS Ip™p-߃ F∂ Xc-Øn¬ I≠m¬, CXmWv Fs‚ Ip™v. AXns‚ \μn F\n°v Ft∏mgpw ImWpw. C\n-sbmcp kocn-b¬, As√-¶n¬ kn\n-a-bn¬ \n∂pw Hm^¿ hcn-I-bmsW-¶n¬ kzoI-cn-°ptam? Xo¿®-bmbpw Rm≥ AXv I¨kn-U¿ sNøpw Ic-®n¬ kocn-b¬ Hs°bm-sW-¶n¬.... Rm≥ Ic-®n-ens‚ Hcp ^m\-√. Ct∏mƒ F√m-Ønepw Ic®n-e-t√. Bfp-Iƒ°v AXmWn-jvS-sa∂p tXm∂p-∂p. AXm-Ip-at√m C{Xb-[nIw kocn-b-ep-I-fn¬ Ic-®n¬ hcm≥ CS-bm-Ip-∂-Xv. A°-c-°m-gvN-Iƒ 50 F∏n-tkm-Up-I-tfmsS Xocp-I-bmtWm? Ct∏mƒ \Ωƒ CXns\ Hcp t{_°v F∂mWv ]d-bp-∂-Xv. Cw•-≠nse tÃPv tjmbv°v th≠n dntl-gvk-en-s\√mw kabw thWw. AXp \∂mbn sNø-Ww. AXp-sIm-s≠ms° Ct∏mƒ Hcp t{_°v FSpØp Ign-™v, AsX√mw Xo¿∂-Xn\p tijw, hohn¬ Xn¶v F_u-´n-‰v. A°-c-°m-gvN-Iƒ°v ASpØ kok≥ D≠mIpw F∂v Dd-∏n®p ]d-bp∂nt√? D≠mIpw F∂v Dd-∏n®p ]d-bp-∂n-√. F∂m¬ D≠m-In√ F∂pw ]d-bp∂n-√. \Ωƒ CXv \n¿Øp-I-bmWv F∂p ]d-™√ \n¿Øn-b-Xv. Ct∏mƒ tÃPv tjmbv°v th≠n {]mIvSo-skms° sNø-Ww. C\nbpw ]e km[y-XI-fp-≠v. AsX√mw t\m°n sNøm-\mWv πm≥. hmb-\-°m-tcm-Smbn dn≥kn°v Fs¥-¶nepw ]d-bm-\pt≠m? sse^v Cukv tjm¿´v. F≥tPmbv C‰v, _´v hnXn≥ C‰vkv enan-‰v. (12˛mw t]Pns‚ XpS¿®) Xo¿®-bmbpw D≠v. Hcp IW-°n\p t\m°n-bm¬ A°-c-°m-gvN-Iƒ sNøm≥ \mS-I-sØ-°mƒ Ffp-∏-amWv. \mSIw \Ωƒ ssehmbn tÃPn¬ sNøp-I-bm-Wv. Fs¥-¶nepw sX‰p h∂m¬ AhnsS Xo¿∂p. CXn-emsW-¶n¬ dotS°v sNøp-Ibpw FUn‰v sNøpI-bp-sams° Bhmw. Pq¨-˛Pq-sse-bn¬ A°-c°m-gvNIƒ Sow bp.-sI.-bn¬ ssehv kn‰vtImw tÃPv t{]m{Km-an\p t]mIp-∂p-≠-t√m. BZy-am-bmWv ssehm-bn´v Cu kn‰vtImw Ah-X-cn-∏n-°p∂-Xv. AXn-\p-th-≠n-bp≈ dntl-gvk-ep-I-sf√mw XpSßntbm? dntl-gvk¬ F√mw t\csØ XpS-ßn. ssehv Bbn´p Ah-X-cn-∏n-°p-tºmƒ anI® A`n-\bw Xs∂ ImgvN-sh°-Ww. AXn\v hfsc {]mIvSo-kns‚ AXym-h-iy-ap-≠v. kXyw ]d-™m¬, ho Uq Fhcn XnwKv {^w Zn t_m´w Hm^v Huh¿ lm¿´v. \Ωƒ A`n-\-bn-°p-I-b-√, icn°pw B IYm-]m-{X-am-bn´v Pohn-°p-I-bm-Wv. CXns‚ Hcp `mKam-Im≥ Ign-bp-∂-Xn¬ F\n°v hfsc kt¥m-j-ap-≠v. kPv\n°v Fs¥-¶nepw tlm_n-I-fpt≠m? kvIqfn¬ kvt]m¿Svkn-sems° D≠m-bn-cp-∂p. ]e t{Sm^n-Ifpw AXn\p hmßn-bn-´p-≠v. ]≈n-bnse {Sj-d-dm-Wv. Rm≥ hfsc "BIvSohv B≥Uv Hu´v tKmbnwKv' BWv. ho´p-ep-a-tX. F√m Gcn-bm-bnepw CS-s]-Sm-dp-≠v. `£W coXn-Iƒ Fs¥m-s°-bmWv? Aßs\ Rm≥ \n¿_-‘-°m-cn-b-√. F¥p-s≠-¶nepw Rm≥ Ign-°pw. ]mNIw sNøm-dp-≠v. ]m¿´n-Iƒs°√mw Bfp-Iƒ ho´n¬ hcp-tºmƒ Ah¿°p-th≠n ]mNIw sNøm\pw Hcp hnj-ahpw C√. ]ns∂ ho´n¬ D≈h-sc√mw ]mN-I-Øn¬ klm-bn-°m-dp-≠v. Ft∏m-gmWv IqSp-X¬ kt¥mjw tXm∂m-dp-≈Xv? IpSpw-_-tØm-sSm∏w kabw Nne-h-gn-°p-tºm-gm-Wv. {InkvXp-a v F∏n-tkm-Un¬ ]mSn-tI-´n-cp-∂p. ]m´v ]mSm-dpt≠m? sIzmb-dn-se√mw D≠v. ]m´v tIƒ°m\pw CjvS-am-Wv. Ccp-]Øn aq∂p h¿j-ambn Ata-cn-°-bn-emWv F∂p ]d-™-t√m. `mjm]-c-ambn AXv ae-bmfw kwkm-cn-°p-∂-Xns\ _m[n-®n-´pt≠m? AXn-√. ho´n¬ ae-bmfw Xs∂-bmWv kwkm-cn-°p-∂-Xv. shfn-bn¬ t]mIp-tºmgpw ae-bmfw kwkm-cn-°p-∂-Xn\p aSn-bn-√. Bsc-¶nepw tI´m¬ F¥p IcpXpw F∂-Xn-s\-Ip-dn-s®m∂pw Bh-em-Xn-bn-√. GXp Xcw hkv{X-ß-fmWv [cn-°m-\njvSw? kmcn. F\n°v kmcn-bmWv Gsd-bn-jvSw. Rm≥ kmcn-bp-SpØv IS-bnepw t]mIpw. Hm^o-kn¬ t]mbn-cp∂ ka-bØv sh≈n-bm-gvN-I-fn¬ kmcn-bpSpØp t]mIp-am-bn-cp-∂p. kv{Io\n¬ h∂-Xn-\p-tijw sk¬^v tIm¨jykvs\kv IqSn-b-Xmbn tXm∂n-bn-´pt≠m? Rm≥ CXn\p ap≥]v shfn-bn¬ t]mbm¬ Hcp kz‰v j¿´pw, As√-¶n¬ Hcp So j¿´pw C´v t]mIp-am-bn-cp-∂p. ]t£, Ct∏mƒ Nne-t∏mƒ Rm≥ hnNm-cn-°pw... ta _o Btcepw I≠mtem F∂v... AXp-sIm≠v Ipd®pw IqSn {i≤n-°m-dp-≠v. A°-c-°m-gvN-I-fn¬ h∂-Xn-\p-tijw ]pd-Øp-t]m-Ip-tºmƒ IqSp-X¬ Bfp-Iƒ Xncn-®-dn-bm-dnt√? Bƒ°q-´sØ kt¥m-j-tØmsS kzoI-cn-°mdpt≠m? Xo¿®-bmbpw hfsc kt¥m-j-am-Wv. B^v‰¿Hmƒ, tZbv Hƒen taUv 1990-˛-emWv `mcy-°pw, A∂v aq∂p hb- p-≠m-bn-cp∂ aI≥ tSman-\pw, H∏w hen-b-I-√p-¶¬ tPmkvIp´n Ata-cn-°-bn¬ FØp-∂-Xv. \m´n¬ ht® kn\n-a-bnepw \mS-I-Ønepw Hs° Iº-°m-c-\m-bn-cp∂p tPmkvIp-´n. C∂v At±-lsØ tPm¿Pv tX°pw-aq-´n¬ F∂ t]cn¬ Acn-bmhp∂ ae-bm-fn-Iƒ Npcp°-am-Wv. ae-bmfw ""Ipc-®p, Ipc®v Adn-bm-hp∂'' ]pXnb Xeap-d°p t]mepw A°-c-°m-gvN-Iƒ A{X taen-jvSw. a-Ωq-´n-bpsS ""cmP-am-WnIyw'' kw`m-jW ssien t]mse kw`m-j-W-Øn¬ X\-Xmb ao\-®n¬ ssien D]-tbm-Kn-°p∂ tPmkp-Ip-´n-bpsS lmky-hpw, kw`m-j-Whpw a‰pw ae-bm-fnIƒ°v ]pXp-a-bmbn tXm∂m-dp-≠v. ^nem-U¬^n-bm-bn¬ ""agho-W-∏m´v'' F∂ \mSIw thZn-bn¬ Ah-X-cn-∏n-°p-tºm-gmWv A°-c-°m-gvN-I-fpsS F_n h¿Kokpw (U-b-d-IvS¿), AP-b≥ thWp tKm]m-e\pw (apJy Xnc-°-Ym-Ir-Øv), tPmkvIp-´nsbbpw kPv\n-sbbpw Is≠-Øp-∂-Xv. B \mS-I-am-bn-cp∂p Ah-cpsS HUo-j-\pw. t{]£-Isc s]m´n-®n-cn-∏n-°p∂ tPm¿Pv tX°p-waq-´n-ens\ Ah¿ AhnsS Is≠-Øn. tPmkvIp-´n-bmWv A°-c-°mgvNIfnse as‰mcp kp{]-[m\ IYm-]m-{X-amb Kncn-Kn-cnsb Cu kn‰vtIman-te°v sIm≠p hcm-\p≈ {][m\ ]¶v hln-®-Xv. \mSv Dg-hq-cn-\-Sp-Øp≈ shfn-b-∂q¿. tj¿fn-bmWv tPmkvIp-´n-bpsS kl-[¿Ωn-Wn. aI≥ tSmw Kmb-I-\pw, aIƒ ao\p \¿Ø-In-bp-am-Wv. \yq Pgvkn-bnse ""ss^≥ B¿Svkv ae-bmfw'' F∂ ¢∫ns‚ cq]o-I-cWw apX¬ AXnse kPo-h- AwK-hpamWv tPmkp-Ip-´n. Cu ¢∫v hgn Ac Uk-t\mfw \mS-I-߃ Ata-cn-°-bnse ]e `mK-ß-fn-embn Ah-X-cn-∏n-®n-´p-≠v. tijw ASpØ t]Pn¬ 14 2009 ˛ sabv _nemØn ae-bmfn F∂m-Wv. AXp-sIm-≠mWv P\w AXv kzoI-cn-®-Xpw. AXn¬ Ir{Xn-a-ambn H∂p-an-√. Hcp F∏n-tkm-Un¬ Un.-sP. Bbn´p h∂Xv kz¥w aI-\m-W-t√m. F¥mbn-cp∂p B cwK-߃ A`n-\-bn-°p-tºmƒ D≠m-bn-cp∂ tNtXmhnImcw? aI-\m-Ip-tºmƒ a‰p-≈htcm-sSm∏w A`n-\bn-°p-∂Xpt]me-tßm´v hcm≥ - _p≤n-ap´p hcpw. ]t£, henb {]iv\w H∂pw h∂n√ (Nn-cn-°p-∂p....). GsX-¶nepw Hcp F∏n-tkm-Un-t\mSv IqSp-X¬ CjvS-tam, {]tXy-I-Xtbm tXm∂n-bn-´pt≠m? kXy-Øn¬ F\n°v F√m F∏n-tkm-Up-Ifpw CjvS-am-Wv. A∏-®-s\bpw sIm≠v tP°-_ns‚ ho´n¬ t]mIp∂ Hcp F∏n-tkm-Up-≠v. AsX-\n°v CjvS-s∏´ H∂m-Wv. ]ns∂bm eu F∏n-tkmUpw CjvS-am-Wv. Kncn-Kn-cn-bp-ambn sk‰nepw Imep-hm-c-em-tWm, AtXm kv{Io\nte Dt≈m? sk‰nepw Aßs\ Xs∂-bmWv (Nn-cn...) Kncn-Kn-cnsb h¿j-ß-fmbn ]cnN-b-ap-s≠-¶nepw Cu sk‰n¬ sh®mWv ASpØp ]cn-N-b-am-b-Xv. F¥p-thW--sa-¶nepw ]d-bp-hm-\p≈ kzmX-{¥y-hp-ap-≠v, ]c-kv]-cw. bp.-sI.-bnse tÃPv t{]m{Km-an\p apt∂m-Sn-bmbn Fs¥m-s°-bmWv sNøp∂Xv? dntl-gvk¬ CXn-t\m-SIw Xs∂ XpSßn Ign-™p. PqWn-emWv ]cn]mSn Bcw-`n-°p-∂-Xv. R߃ Ah-X-cn-∏n-°m≥ πm≥ sNøp-∂Xv A°-c°m-gvN-I-fnse AtX t]mse ]pXnb F∏n-tkm-Up-I-fm-Wv. ]pXnb \mes©Æw R߃ ]Tn-°-bm-Wv. AXv thZn-bn¬ Ah-X-cn-∏n-°p-I-sb-∂-XmWp-t±-iw. a‰p tÃPv t{]m{Kmw t]mse-b√, A°-c°m-gvNIƒ Xs∂ R߃ tÃPn¬ Ah-X-cn-∏n-°p-I-bm-Wv. ASpØ kok-Wn¬ A°-c-°m-gvN-Iƒ aSßn hcp∂pt≠m? R߃°v aSßn hc-Wsa-∂mWv Xmev]cyw. Ct∏mƒ Hcp \o≠ t{_°v FSp-°p-I-bm-Wv. ImcWw Ipd®v tÃPv t{]m{Kmwkv Hs° sNøm≥ Xmev]cy-ap-≠v. C{Xbpw \mƒ R߃ {^ok¿ho-kmWv sNbvX-Xv. C\n apt∂m´p≈ Imcyw... GsX-¶nepw \s√mcp kvt]m¨k-dns\ Is≠-Øn-bnt´ sNøp∂p-≈q. ]t£, R߃ Xo¿®-bmbpw aSßn hcp-∂p-≠v. an°-hmdpw sk]v‰w_¿ ˛ HIvtSm-_-tdmsS AXp-≠m-hpw. Imc-Ww, HØncn t]cn-jvS-s∏-Sp∂ ]cn-]m-Sn-bm-Wn-Xv. IY-I-sfms° C\nbpw HØncn ]pXn-b-Xp-≠v. R߃ Xncn®p hcpw... Xo¿®-bm-bpw. A°-c-°m-gvN-I-fnse A`n-\-b-Øn¬ \n∂pw kn\n-a-bn-te°v C\nbpw F{XbIe-ap≠v? \s√mcp Nm≥kv In´n-bm¬ Xo¿®-bmbpw kzoI-cn-°pw. kn\n-a-bv°mbn H∂p c≠pamkw Chn-SsØ tPmenbpw h®v \m´n¬ t]mbn \n¬°m-s\ms° _p≤n-ap-´m-Wv. ]ns∂ hcp-∂-Xp-t]mse hc-s´. (13˛mw t]Pns‚ XpS¿®) ag-ho-W-∏m-´n¬ \n∂pw A°-c-°m-gvN-I-fn-te°v h∂-t∏mƒ F¥mWv hyXymkw tXm∂n-bXv? Fs‚ A\p-`-h-Øn¬ kn‰vtIman¬ A`n-\-bn-°p-∂-XmWv IqSp-X¬ Ffp∏w. \ap°v Fs¥-¶nepw sX‰p ]‰n-bm¬ am‰n-sb-Sp-°mw... tÃPm-Ip-tºmƒ Hcn-°¬ sX‰n-bm¬ sX‰n. Ct∏m-gsØ Xe-ap-d-°mcm-Wt√m A°-c-°m-gvN-I-fpsS Bcm-[-I-cn¬ Gdnb ]¶pw. CXns‚ ImcWw F¥m-sW-∂mWv tXm∂p-∂Xv? ]ecpw Ft∂mSp ]d-bm-dp≠v: ""Fs‚ ho´n¬ \S-°p-∂-sXms° AXpt]mse Xs∂ \n߃ A°-c-°m-gvN-I-fn¬ ImWn-°p∂p'' AXp-sIm≠v IYm-]m{Xw ]cn-Nbap≈ Hcm-fm-sW∂p tXm∂p-∂Xn¬ B›-cy-an-√. ssZhm- \p-{Klw sIm≠m-hmw, ImWn-Iƒ hfsc CjvS-s∏-´p. Ata-cn-°≥ ae-bm-fn-Iƒ sNøp-∂-Xpw, F∂m¬ ]pdØp ]d-bm≥ aSn°p-∂-Xp-amb kw`-h-߃ C\nbpw A°-c-°m-gvN-Iƒ hgn t{]£-I¿ ImWm≥ CS-bpt≠m? Hcp amXn-cn-sb√mw \Ωƒ ImWn-®p-sh-¶nepw C\nbpw [mcmfw _m°nbp-≠v. apºv \m´n¬ \n∂pw BZy-ambn Ata-cn-°-bn¬ hcp-∂-h¿°v H∂p c≠p h¿j-tØ°v sR´-em-Wv. Cu Ah-ÿ-bn-emWv ]e tImam-fn-Ø-cßfpw sNbvXp t]mIp-∂-Xv. Ct∏mƒ ChnsS hcp-∂-h-scms° \√ hnZym`ym-k-ap-≈-h-cm-Wv. C\n hcp-∂-hcpw Cß-s\-bm-bm¬ \ap°v sFUn-bIƒ°v ]™-am-Ipw. A°-c°m-gvNIfnse kw`m-jW߃ dnb¬ ssSw dn°m¿Unw-Km-Wt√m. - - AXn-s\-]‰n F¥mWv A`n-{]mbw? sk‰n¬ Nne-t∏mƒ Hm¨ Zn kvt]m´v Nne \º-dp-Iƒ hcpw. AsX√mw hfsc Cukn-bmbn dn°m¿Uv sNøm≥ ]‰pw. U∫nw-Km-Ip-tºmƒ F√mw t\csØ Fgp-Xn-h-bv°-Ww. AXp-sIm≠v Hcp Iem-Im-cs\ kw_-‘n®v Hm¨ Zn kvt]m´n¬ U∫v sNøp-∂-Xm-sW-fp-∏w. IYm-]m-{X-߃ XΩn-ep≈ sIan-kv{Sn-bpsS cl-ky-sa-¥m-Wv, {]tXy-In®v dn≥kn-sb∂ IYm-]m-{X-hp-ambn? ]e-scbpw R߃°v t\cn-´-dn-bmw. AXp-X-s∂-bm-IWw Aßs\ hcp∂-Xv. ]t£ Fs∂ kw_-‘n®v dn≥kn-b-√, thsd GXp IYm-]m-{X-ambmepw Rm≥ Cßs\ Xs∂tb {]k‚ v sNøp-I-bp-≈q. Rm≥ a\- n¬ B IYm- ] m- { X- Ø n\v Hcp cq]w sImSp- Ø n- ´ p≠v ˛ AXmWv tPm¿Pv tX°pwaq´n¬. ]ns∂ F√m-h¿°pw Cu A`n-\b taJ-e-bn¬ Ipd®v Adnbp-Ibpw sNømw. G‰hpw {][m\ LSIw t\csØ Adnbmw F∂-Xm-hmw. IpSpw_w Hmtcm F∏n-tkmUpw I≠n´v A`n-{]mbw {]I-Sn-∏n-°m-dpt≠m? D≠v... Ah-cXv ]d-bm-dp-≠v, Ah¿ hna¿in-°m-dp-≠v. ho´n¬ ]d-bp-∂Xv ""UmUn ChnsS ]d-bpw-t]m-se-bt√ ]d-bp-t∂.... CXm¿°pw ]d-bm≥ ]‰pw''

Saturday, June 06, 2009

ഈണം, ഒരു പരിചയം

പ്രിയരേ..
ഈണത്തിനെ പ്രോത്സാഹിപ്പിക്കുന്ന എല്ലാവർക്കുമായി ഈണത്തിലെ ഗാനങ്ങളുടെ ആദ്യ ടീസേർസ് സമർപ്പിക്കുന്നു.പാട്ടുകൾ പിന്നണിയിൽ സ്റ്റുഡിയോ ക്വാളിറ്റിയിൽ തയ്യാറാ‍യിക്കൊണ്ടിരിക്കുന്നു.
നാടൻപാട്ട്,ദു:ഖഗാനം,തത്വചിന്ത,ഉത്സവഗാനം,അർദ്ധശാസ്ത്രീയം,ഭാവഗീതം,താരാട്ട്,
യുഗ്മഗാനം,കാമ്പസ് ഗാനം എന്നീ വിവിധ വിഭാഗങ്ങളിൽ തയ്യാറാക്കിയ 9 ഗാനങ്ങളാണ് ഈണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ജൂൺ അവസാന വാരം പണികളൊക്കെ പൂർത്തിയാക്കി എല്ലാ ശ്രോതാക്കളിലേക്കും പാട്ടുകൾ എത്തിക്കാം എന്ന പ്രതീക്ഷയിലാണു ഞങ്ങൾ.

ഈണത്തിനു വേണ്ടിയൊരുങ്ങുന്ന പുതിയ വെബ്ബിലൂടെത്തന്നെ എല്ലാപാട്ടുകളും സൗജന്യമായിത്തന്നെ കേൾക്കാനും ഡൗൺലോഡ് ചെയ്യാനും സാധിക്കുന്ന തരത്തിലാണ് ഈണത്തിന്റെ റിലീസിംഗ് തയ്യാറാക്കുന്നതെങ്കിലും ആവശ്യക്കാർക്ക് ഒരു ചെറിയ തുകയിൽ(50രൂപ)ഓഡിയോ സിഡി വേർഷൻ കൂടി ലഭ്യമാക്കണമെന്ന് കരുതുന്നു.താല്പര്യമുള്ളവർ കമന്റിലൂടെയോ eenam2009@gmailഡോട്കോം എന്ന വിലാസത്തിൽ ഒരു മെയിലായോ അറിയിക്കുവാനപേക്ഷ.ഓഡിയോ സിഡി വാങ്ങുന്നവര്‍ക്ക് എമ്പീത്രീ കമ്പ്രഷന്‍ ഫോര്‍മാറ്റിലല്ലാത്ത ഗാനങ്ങളുടെ ഒറിജിനല്‍ പതിപ്പ് തന്നെ കരസ്ഥമാക്കാവുന്നതാണ്.

ഈണം 2009ലെ ആർട്ടിസ്റ്റുകളെക്കൂടി നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു.
അഡ്വൈസർ & കൺസൾട്ടന്റ് :- എതിരൻ കതിരവൻ
വെബ്ബ് സഹായം :- കെവിൻ സിജി
ഡിസൈൻ & ലോഗോസ് :- നന്ദകുമാർ & താഹാനസീർ
ഈണത്തിന്റെ 9 ഗാനങ്ങളുടേയും ഒരു ചെറിയ പതിപ്പ് താഴെയുള്ള പ്ലേയർ വഴി ശ്രവ്യമാകുന്നതാണ്. സ്റ്റുഡിയോ റെക്കോര്‍ഡിംഗ് വേളയില്‍ എടുത്ത റഫ് വോക്കല്‍ വേര്‍ഷനുകളാണിത്.ഹെഡ്ഫോണ്‍/ഇയര്‍ ഫോണ്‍ വഴി കേള്‍ക്കാന്‍ താല്പര്യപ്പെടുന്നു.
Dear Friends,
Thanks for your continuous support and encouragement on EENAM 2009 - A Freely Downloadable Malayalam Musical Album , a first of this kind within the Malayalam blogosphere/Internet. EENAM 2009 has 9 Malayalam songs of different genres falling into Folk, Pathos, Philosophical, Festival, Semi Classical, Lullaby, Melody, Duet, Fast campus song categories.
We have made tremendous progress with the studio recordings and orchestration, and as per plan the album will be released by end of June 2009.The album is freely downloadable from Internet. We are also planning to release and distribute an audio CD version for Rs50. Do let us know your interest through blog comments and/or by sending us email at eenam2009@gmail.com.
Presenting the TEASERS for the 9 songs below (Best heard with headphones)! This a compilation of audio clips taken during the recording sessions . Final Vocal recording/editing/mixing is in progress.
Do let us know your valuable comments! Looking forward to your esteemed support!


ഡൗൺലോഡ് ഇവിടെ (Right Click and choose Save target as to save as an MP3)

ഈണത്തിന്റെ മൂന്നു ലോഗോകൾ താഴെ തയ്യാറാക്കിയിരിക്കുന്നു.നിങ്ങളുടെ വായനക്കാർക്ക് ഈണത്തിനെ പരിചയപ്പെടുത്തുവാൻ ഇതുപയോഗിക്കുക.ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് ബ്ലോഗറിൽ ചേർത്ത് ലിങ്ക് കൊടുക്കുമ്പോൾ ദയവായി www.eenam.com എന്ന് കൊടുക്കുക






നന്ദി ആൽബം ടീം..!!

ലോഗോ ഡിസൈൻ :- താഹാനസീർ

കൂടുതൽ വിവരങ്ങൾക്ക് ദയവായി >> ഈണം << സന്ദര്‍ശിക്കുക.

Sunday, May 24, 2009

അക്കരക്കാഴ്ചകളിലെ ചമയങ്ങളില്ലാത്ത നക്ഷത്രം

മലയാളം സീരിയലുകളിലെ കണ്ണീര്‍ പ്രളയതില്‍ മുങ്ങി നിവരേണ്ടി വരുന്ന മലയാളിക്ക് സായിപ്പിന്റെ നാട്ടില്‍ താമസിക്കുന്ന ഒരു മലയാളി കുടുംബത്തിന്റെ കഥ വളരെ വ്യത്യസ്തമായൊരു അനുഭവമായിരുന്നു.  'അക്കരക്കാഴ്ച്ചകള്‍' എന്ന സിറ്റ്കോം അവര്‍ക്ക് പ്രിയങ്കരമാവാന്‍ പിന്നെ അധികസമയമെടുത്തില്ല. 'യു ട്യൂബി'ലൂടെയും 'കൈരളി ടീവി'യിലൂടെയും മലയാളികളുടെ മനം കവര്‍ന്ന അക്കരക്കഴ്ച്ചകള്‍, അമേരിക്കന്‍ മലയാളിയുടെ ആശകളും നിരാശകളും ഞെട്ടലുകളും കോമാളിത്തരങ്ങളും  കാട്ടിക്കൂട്ടലുകളും ജാടകളും എന്ന് വേണ്ട സുഹൃത്തുകളുമായുള്ള മത്സരമനോഭാവം മുതല്‍ പരദൂഷണം വരെ വിഷയമായി കാണിക്കുന്നു.  'അക്കരക്കാഴ്ച്ചകള്‍' കാണുന്ന ഓരോ അമേരിക്കന്‍ മലയാളിയും സ്വയം  ചോദിച്ച് തുടങ്ങി "ഇത് ഞാന്‍ തന്നെയാണോ, ഞാന്‍ ഇങ്ങിനെയൊക്കെയാണോ?" ഇത് തന്നെയാണ് 'അക്കരക്കാഴ്ച്ചകള്‍' എന്ന മലയാളം സിറ്റ്കോമിന്റെ വിജയരഹസ്യം.

1986 മുതല്‍, ഇരുപത്തി മൂന്ന് വര്‍ഷങ്ങളായി അമേരിക്കയിലെ ന്യൂജഴ്സിയില്‍ താമസിക്കുന്ന സജ്നി സക്കറിയയെ നമ്മളിലേറെ പേരും അറിയുന്നത് അക്കരക്കാഴ്ച്ചകളെന്ന മലയാളം സിറ്റ്കോമിലെ റിന്‍സിയായിട്ടാണ്.  എന്നാല്‍ "മഴ വീണപ്പാട്ടുകള്‍' എന്ന സ്റ്റേജ് നാടകം കണ്ടിട്ടുള്ള അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതമായ മുഖമാണ് സജ്നിയുടേത്. മഴവീണപ്പാട്ട് കാണാനുള്ള ഭാഗ്യം ലഭിക്കാത്ത നമ്മുടെ മുന്നിലേക്ക് എല്ലാ ആഴ്ച്ചയും സജ്നി സക്കറിയ അക്കരക്കാഴ്ച്ചകളിലെ ജോര്‍ജ് തേക്കും‌ മൂട്ടിലിന്റെ ഭാര്യയായ റിന്‍സിയായെത്തുന്നു.

സജ്നിയുടെ മാതാപിതാക്കള്‍ തിരുവല്ലാക്കാര്‍. അവര്‍ തിരുവനന്തപുരത്ത് വീടു വച്ചിരുന്നതുകൊണ്ട് അവിടെയായിരുന്നു പഠനമെല്ലാം. മാര്‍ ഇവാനിയോസ് കോളജില്‍ നിന്നും ബി.എസ്.സി ചെയ്തു. ഭര്‍ത്തൃഗൃഹം പത്തനംതിട്ടയിലെ കുമ്പളാം പെയ്കയില്‍. സജ്നിക്ക് രണ്ട് കുട്ടികളുണ്ട്. പതിനൊന്നാം ഗ്രേഡില്‍ പഠിക്കുന്ന മോനും, ഒന്‍പതാം ഗ്രേഡില്‍ പഠിക്കുന്ന മോളൂം. ഭര്‍ത്താവ് ക്രിസ്റ്റി, ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു.
 
നാട് മിസ്സ് ചെയ്യുന്നുണ്ടോ?

ആദ്യമൊക്കെ ഉണ്ടായിരുന്നു. തുടക്കത്തില്‍ അടുത്ത ബന്ധുക്കളെല്ലാം നാട്ടിലായിരുന്നു. ഇപ്പോള്‍ മിക്കവരും ഇവിടെയാണ്. ഇപ്പോള്‍ നാട് എതാണെന്നു ചോദിച്ചാല്‍, ഇപ്പോള്‍ ഇവിടെയാണെന്നു പറയണം.

ഇവിടെ ജോലി ചെയ്യുന്നുണ്ടോ?

ബാങ്കില്‍ ജോലി ചെയ്തിരുന്നു. ഇപ്പോള്‍ ജോലിയില്ല. 2008 നവംബറില്‍ സാമ്പത്തിക മാന്ദ്യം മൂലം ലേയോഫ് ചെയ്തു. 

വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക മനസിലേക്ക് നടന്നു കയറിയ അക്കരകാഴ്ച്ചകളിലെ പ്രധാന സ്ത്രീ കഥാപാത്രമാണല്ലോ റിന്‍സി. ഇത്ര തന്മയത്വത്തോടെ ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന്റെ രഹസ്യമെന്താണ്?

എനിക്ക് പ്രധാന കാരണമായി തോന്നുന്നത് കഥാപാത്രത്തോടുള്ള ക്യാരക്ട്ടറിനോടുള്ള "ട്രൂത്ത്ഫുള്‍‍നെസ്സ്" ആണ്. ഞാന്‍ അഭിനയിക്കുകയായിരുന്നില്ല ആ കഥാപാത്രമാവുകയായിരുന്നു. ഞാനും ജോസൂട്ടിയും ഏറെ നാളായി പരസ്പരം അറിയുന്നതാണ്. രണ്ടു പേരും 'ഫൈന്‍ ആര്‍ട്ട്സ് മലയാളം' എന്ന ഗ്രൂപ്പില്‍ എട്ട് വര്‍ഷമായി അംഗങ്ങളാണ്.  'മഴവീണപ്പാട്ട്' എന്ന രണ്ടരമണിക്കൂറുള്ള ഒരു സോഷ്യല്‍ ഡ്രാമയില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അങ്ങിനെ ഞങ്ങള്‍ തമ്മില്‍ നല്ല പരിചയമാണ്.

പരസ്പരം അറിയാവുന്ന കാരണത്താലാണോ നിങ്ങള്‍ തമ്മില്‍ സ്ക്രീനില്‍ ഇത്രമാത്രം കെമിസ്ട്രിയുള്ളത്?

തീര്‍ച്ചയായും. അതു കൊണ്ട്  പലരുടെയും വിചാരം ഞങ്ങള്‍ ശരിക്കുള്ള ഭാര്യാഭര്‍ത്താക്കന്മാരാണ് എന്നാണ്. (ചിരിക്കുന്നു...)

ചക്കിമോളും മത്തായിക്കുഞ്ഞും നിങ്ങളുടെ കുട്ടികളാണോ?

അല്ല( ചിരിക്കുന്നു) അല്ല. എല്ലാവരുടെയും വിചാരം അങ്ങനെയാണ്. അവരെ ഞങ്ങള്‍ക്ക് നേരത്തെ അറിയാം. അപ്പച്ചനാണേലും നമ്മുടെ കൂടെ ഫൈന്‍ ആര്‍ട്ട്സ് മലയാളത്തിന്റെ പരിപാടികള്‍ക്കെല്ലാമുണ്ട്. പല ഡ്രാമകളിലും ഉണ്ടായിരുന്നു.

അക്കരകാഴ്ച്ചകളിലെക്ക് വരാനുള്ള സാഹചര്യമെന്തായിരുന്നു?

"മഴവീണപ്പാട്ട്" ഞങ്ങള്‍ ഫിലാഡല്‍ഫിയയിലെ ഒരു പള്ളിയുടെ ഫണ്ട് റൈസിംഗിനു വേണ്ടി ചെയ്തിരുന്നു. അവര്‍ അവിടെ വന്ന് ഞങ്ങളെ കണ്ടു. അതായിരുന്നു  ഒഡീക്ഷന്‍.  ഒരു മടിയുമില്ലാതെ ഞ്ഞങ്ങള്‍ രണ്ടുപേരും ചെയ്യാമെന്നും പറഞ്ഞു.

അക്കരകാഴ്ച്ചകള്‍ക്കു മുന്‍പ് സജ്നി വേറൊരു സീരിയലില്‍ അഭിനയിച്ചിട്ടുണ്ട് എന്ന് കേട്ടിരുന്നു?

"ഇലപോഴിയും പോലെ" എന്ന ഒരു ടെലിഫിലിമില്‍ അഭിനയിച്ചിട്ടുണ്ട്. 2000ല്‍ ആണ് അത് ചെയ്തത്.

അഭിനയ രംഗത്ത് സജ്നിയൊരു പുതുമുഖമേയല്ല അല്ലേ?

ഇവിടെ വന്നതില്‍ പിന്നെ...അല്ല. എന്റെ അഭിനയം തുടങ്ങിയത് അമേരിക്കയിലാണ്.

കോളജിലൊക്കെ കലാമത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ടോ?

അഭിനയത്തിലും നാടകത്തിലും ഇല്ല...ഈ ഏരിയയില്‍ എത്തിപ്പെടുമെന്ന് ഒരു രൂപവും ഉണ്ടായിരുന്നില്ല. സ്കൂളില്‍ വയ്ച്ച് ഒരു ഡ്രാമ ഞാനും എന്റെ സിസ്റ്ററുമെല്ലാം ചേര്‍ന്ന് ചെയ്തിട്ടുണ്ട്. ഇവിടെ വന്നതിനു ശേഷമാണ് ഈ രംഗത്ത് സജീവമായത്.


സൗന്ദ്യര്യ മത്സരത്തിലും പങ്കെടുത്തിട്ടുണ്ടല്ലെ?
 (ചിരിക്കുന്നു....) അതാരാ പറഞ്ഞെ...(വീണ്ടും ചിരി...)


ഞാന്‍ പപ്പരാസിപ്പണി ചെയ്തതാണ്(എന്റെ ചമ്മിയ ചിരി), അതു ഗോസിപ്പായിരുന്നോ...?

(നിര്‍ത്താതെ ചിരിക്കുന്നു...) അല്ല...അല്ല...അതു ഞാനും എന്റെ മോളും കൂടെ ചെയ്ത‌താണ്. വടക്കേ ഇന്ത്യക്കാര്‍ ഇവിടെയൊരു  "മമ്മി ആന്റ് മീ" എന്ന്  പേരില്‍  ഒരു പേജന്റ് നടത്തുന്നുണ്ടായിരുന്നു-അമ്മയും മകളും തമ്മില്‍. അത് രസമാകുമെന്ന് കരുതി ഞാനുമെന്റെ മോളും പാര്‍ട്ടിസിപ്പേറ്റ് ചെയ്തു. ഞങ്ങള്‍ രണ്ടാള്‍‍ക്കും അത് നന്നായി എഞ്ചൊയ് ചെയാന്‍ പറ്റി. വീ ഹാഡ് എ വെരി ഗുഡ് ടൈം. അതു മാത്രമായിരുന്നു ഉദ്ദേശം. പിന്നെ ആദ്യത്തെ പത്ത് പേരില്‍ ഞങ്ങള്‍ എത്തുകയും ചെയ്തു.

അക്കരകാഴ്ചകളിലെ അഭിനയിത്തിന് ഫാമിലി സപ്പോര്‍ട്ടീവാണോ?

അതെ, അവരെല്ലാം വളരെ സപ്പോര്‍ട്ടീവാണ്, പ്രത്യേകിച്ചും ഭര്‍ത്താവ്. അതില്ലെങ്കില്‍ എനിക്ക് ഇതിലെക്ക് വരാന്‍ കഴിയില്ലല്ലോ. ഒന്നര വര്‍ഷമായിട്ട് എല്ലാ ശനിയാഴ്ച്ചയും രാവിലെ ഷൂട്ടിങ്ങിനു പോകുന്നതാണ്. വൈകിട്ട് ആറ്മണി ഏഴ്മണിയാക്കുമ്പോഴാണ് തിരിച്ച് വരുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെ ജോലി..പിന്നെ ഷൂട്ടിങ്ങ്.

ഓരോന്നിന്നും വേണ്ടി സമയം എങ്ങിനെ കണ്ടെത്തുന്നു?

അത് ഒരു കുഴപ്പവുമില്ല. ഓര്‍ഗനൈസേഷന്‍ ആന്റ് ടൈം മേനേജ്മെന്റില്‍ എനിക്ക് ഒരു പ്രോബ്ലവും ഇല്ല.

അക്കരകാഴ്ച്ചകളില്‍ മെയിന്‍ ആയിട്ട് റിന്‍സിയെന്ന ഒരു സ്ത്രീ കഥാപാത്രം മാത്രമാണുള്ളത്. ബാക്കിയുള്ളവര്‍ വന്ന് പോകുന്ന കഥാപാത്രങ്ങളാണ്. അപ്പച്ചനെപ്പോലെ, ഗിരിഗിരിയെപ്പോലെ മറ്റൊരു സ്ത്രീ കഥാപാത്രം ഇല്ല. "അക്കരകാഴ്ച്ചകളില്‍ സ്ത്രീ പ്രാതിനിധ്യം കുറവല്ലേ" എന്ന് ചോദിച്ചാല്‍ സജ്നി എങ്ങിനെ പ്രതികരിക്കും ?

ഞാനും  അത് ഓര്‍ക്കാറുണ്ട്. ഞാന്‍ വിചാരിക്കും അവര്‍ക്ക് ചിലപ്പോള്‍‍ വിഷമമായിരിക്കും - ഇനി സ്ത്രീകളെ വിളിച്ചാല്‍ ഭര്‍ത്താക്കന്മാര്‍ വല്ലതും പറയുമോ, എന്നൊക്കെ. പിന്നെ സ്ത്രീകള്‍ക്ക് മക്കളെയൊക്കെ ഇട്ട് പോരണം ഷൂട്ടിംഗിന്. അതുകൊണ്ടായിരിക്കും എന്ന് ഞാന്‍ വിചാരിക്കുന്നു.

മഴവീണപ്പാട്ടെന്ന സ്റ്റേജ് പ്രോഗ്രാമില്‍ അഭിനയിക്കുന്നത് അക്കരക്കാഴ്ചകളിലെ അഭിനയത്തെ സഹായിച്ചിട്ടുണ്ടോ, പ്രത്യേകിച്ചും റിയല്‍ ടൈം ആയി സംഭാഷണങ്ങള്‍ റിക്കോര്‍ഡ് ചെയ്യുമ്പോള്‍?

തീര്‍ച്ചയായിട്ടും ഉണ്ട്. ഒരു കണക്കിനു നോക്കിയാല്‍ അക്കരക്കാഴ്ച്ചകള്‍ ചെയ്യാന്‍ നാടകത്തെക്കാള്‍ എളുപ്പമാണ്. നാടകം നമ്മള്‍ ലൈവായി സ്റ്റേജില്‍ ചെയ്യുകയാണ്. എന്തെങ്കിലും തെറ്റ് വന്നാല്‍ അവിടെ തിര്‍ന്നു. ഇതിലാണെങ്കില്‍ റീടേക്ക് ചെയ്യുകയും എഡിറ്റ് ചെയ്യുകയുമൊക്കെ ആവാം.

ജൂണ്‍-ജൂലൈയില്‍ അക്കരക്കാഴ്ചകള്‍ ടീം യു.കെയില്‍ ലൈവ് സിറ്റ്കോം സ്റ്റേജ് പ്രോഗ്രാമിനു പോകുന്നുണ്ടല്ലോ. ആദ്യമായാണ് ലൈവായിട്ട് ഈ സ്റ്റികോം അവതരിപ്പിക്കുന്നത്. അതിനു വേണ്ടി റിഹേഴ്സലുകളെല്ലാം തുടങ്ങിയോ?

റിഹേഴ്സല്‍ എല്ലാം നേരത്തെ തുടങ്ങി. ലൈവ് ആയിട്ട് അവതരിപ്പിക്കുമ്പോള്‍ മികച്ച അഭിനയം തന്നെ കാഴ്ചവെക്കണം. അതിന് പ്രാക്ടീസിന്റെ അത്യാവശ്യമുണ്ട്. സത്യം പറഞ്ഞാല്‍ വീ ഡൂ എവരി തിങ്ങ് ഫ്രം ബോട്ടം ഓഫ് ഔവര്‍ ഹാര്‍ട്ട്. നമ്മള്‍ അഭിനയിക്കുകയല്ല ആ കഥാപാത്രമായിട്ട് ജീവിക്കുകയാണു. ഇതിന്റെ ഒരു ഭാഗമാകാന്‍ കഴിയുന്നതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്.

സജ്നിക്ക് എന്തെങ്കിലും ഹോബികളുണ്ടോ?

സ്കൂളീല്‍ സ്പോര്‍ട്ട്സിലൊക്കെ ഉണ്ടായിരുന്നു. പല ട്രോഫികളും അതിനു വാങ്ങിയിട്ടുണ്ട്. പള്ളിയിലെ ട്രഷററാണ്. ഞാന്‍ വളരെ 'ആക്റ്റീവ് ആന്റ് ഔട്ട് ഗോയിഗ്' ആണ്. വീട്ടുലുമതേ. എല്ലാ ഏരിയയിലും ഇടപ്പെടാറുണ്ട്.

ഭക്ഷണരീതികള്‍ എന്തൊക്കെയാണ്?

അങ്ങിനെ ഞാന്‍ നിര്‍ബന്ധക്കാരിയല്ല. എന്തുണ്ടെങ്കിലും ഞാന്‍ കഴിക്കും.  പാചകം ചെയ്യാറുണ്ട്. പാര്‍ട്ടികള്‍ക്കെല്ലാം ആളുകള്‍ വീട്ടില്‍ വരുമ്പോള്‍ അവര്‍ക്കുവേണ്ടി പാചകം ചെയ്യാനും ഒരു വിഷമവും ഇല്ല. പിന്നെ വീട്ടില്‍ ഉള്ളവരെല്ലാം പാചകത്തില്‍ സഹായിക്കാറുണ്ട്.

എപ്പോഴാണ് കൂടുതല്‍ സന്തോഷം തോന്നാറുള്ളത്?

കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുമ്പോഴാണ്.

ക്രിസ്തുമസ് എപ്പിസോഡില്‍ പാടി കേട്ടിരുന്നു.  പാട്ട് പാടാറുണ്ടോ?

ക്വോയറിലെല്ലാം ഉണ്ട്. പാട്ട് കേള്‍ക്കാനും ഇഷ്ടമാണ്.

ഇരുപത്തിമൂന്ന് വര്‍ഷമായി അമേരിക്കയിലാണ് എന്ന് പറഞ്ഞല്ലോ. ഭാഷാപരമായി  അത് മലയാളം സംസാരിക്കുന്നതിനെ ബാധിച്ചിട്ടുണ്ടോ?

അതില്ല. വീട്ടില്‍ മലയാളം തന്നെയാണ് സംസാരിക്കുന്നത്. വെളിയില്‍ പോകുമ്പോഴും മലയാളം സംസാരിക്കുന്നതിനു മടിയില്ല. ആരെങ്കിലും കേട്ടാല്‍ എന്ത് കരുതും എന്നതിനെകുറിച്ചൊന്നും ആവലാതിയില്ല.

ഏതു തരം വസ്ത്രങ്ങളാണ് ധരിക്കാനിഷ്ടം?

സാരി. എനിക്ക് സാരിയാണ് ഏറെയിഷ്ടം. ഞാന്‍ സാരിയുടുത്ത് കടയിലും പോകും. ഓഫീസില്‍ പോയിരുന്ന സമയത്ത് വെള്ളിയാഴ്ച്ചകളില്‍ സാരിയുടുത്ത് പോകുമായിരുന്നു.

സ്ക്രീനില്‍ വന്നതിനു ശേഷം സെല്‍ഫ് കോണ്‍ഷ്യസ്‌നെസ് കൂടിയതായി തോന്നിയിട്ടുണ്ടോ?

ഞാന്‍ ഇതിനു മുന്‍പ് വെളിയില്‍ പോയാല്‍ ഒരു സ്വറ്റ് ഷര്‍ട്ടും, അല്ലെങ്കില്‍ ഒരു ടീ ഷ്ര്‍ട്ടും ഇട്ട് പോകുമായിരുന്നു. പക്ഷേ ഇപ്പോള്‍ ചിലപ്പോള്‍ ഞാന് വിചാരിക്കും...മേ ബീ ആരേലും കണ്ടാലോ എന്ന്..അതുകൊണ്ട് കുറച്ചും കൂടി ശ്രദ്ധിക്കാറുണ്ട്.

അക്കരക്കാഴ്ച്ചകളില്‍ വന്നതിനു ശേഷം പുറത്ത് പോകുമ്പോള്‍ കൂടുതല്‍ ആളുകള്‍ തിരിച്ചറിയാറില്ലേ? ആള്‍ക്കൂട്ടത്തെ സന്തോഷത്തോടെ സ്വീകരിക്കാറുണ്ടോ?

തീര്‍ച്ചയായും വളരെ സന്തോഷമാണ്. ആഫ്റ്റര്‍ഓള്‍ ദേ ഒണ്‍ലി മെയ്ഡ് മീ. അവരിതൊന്നും കാണുന്നില്ലെങ്കില്‍ നമ്മള്‍ ഒന്നുമാകുന്നില്ലല്ലോ. അവരില്ലെങ്കില്‍ നമ്മളില്ല. ഞാന്‍ എപ്പോഴും  പറയാറുണ്ട് ആര്‍ക്കെങ്കിലും എന്നെ വിളിക്കണമെങ്കില്‍ വിളിച്ച് കൊള്ളൂ എന്ന്.

യഥാര്‍ത്ഥ ജീവിതത്തില്‍ സജ്നി ഒരു നഴ്സല്ല. എന്നാല്‍ റിന്‍സിയെന്ന നഴ്സിനെ ഇത്ര തന്മയത്വത്തോടെ അവതരിപ്പിക്കുന്നതിന്റെ രഹസ്യമെന്താണ്?

എനിക്ക് കുറെ നഴ്സുമാരായ കൂട്ടുകാര്‍ ഉണ്ട്. അവരുടെ ജീവിതവും ബുദ്ധിമുട്ടുകളും എല്ലാം എനിക്ക് നേരിട്ട് അറിയാം. വേറെ ഒന്ന് ഹോണസ്റ്റിലീ പറയാം... ഇപ്പോള്‍ സിനിമ കാണുമ്പൊള്‍ ഒരാള്‍ ഉറങ്ങിയെണിക്കുന്ന സീന്‍...അതില്‍ മുഖത്ത് നിറയെ മേക്കപ്പ്. ഞാനെപ്പോഴും വിചാരിക്കും - ഇതെന്താ, മേക്കപ്പെല്ലാം ഇട്ടാണോ ഉറങ്ങാന്‍ പോയതെന്ന്!. സിറ്റ്കോമില്‍ വീ ഓള്‍ ‍വെയ്സ് കീപ്പിറ്റ് റിയ്ല്. അതുകൊണ്ട് ഞാന്‍ മേക്കപ്പ് പോലും അധികം ഉപയോഗിക്കാറില്ല. നമ്മള്‍ വീട്ടില്‍ നില്‍ക്കുമ്പോള്‍ അധിക്കം മേക്കപ്പ് ഇടാറില്ലല്ലോ. മിക്കവാറും രംഗങ്ങളും വീട്ടിലേതാണല്ലോ.

നമ്മുടെ സ്ത്രീകള്‍ക്കിടയില്‍, പ്രത്യേകിച്ചും നട്ടിലുള്ളവരുടെ മുന്നില്‍ അമേരിക്കന് മലയാളി സ്ത്രീയായ് അവരുടെ മുന്നിലേക്ക് എത്തുന്നത് റിന്‍സിയെന്ന കഥാപാത്രമാണ്. ആ കഥാപാത്രമാണ് ഇപ്പോള്‍ അവരുടെ മുന്നിലുള്ള റോള്‍ മോഡല്‍. ഇതിനെ പറ്റി എന്താണഭിപ്രായം?

ഇവിടെ വന്ന് ജോലി ചെയ്യുന്നവര്‍, രാത്രിയില്‍ ജോലി,  പകല്‍ പാചകം,  കുട്ടികള്‍..എല്ലാം കഴിഞ്ഞ് മൂന്നു, നാലു മണിക്കൂര്‍ ഉറങ്ങി, വീണ്ടും ജോലിക്ക്  പോവുക ....ഇതെല്ലാം ഇവിടെയുള്ള ഒട്ടു മിക്ക സ്ത്രീകളുടെയും കഥയാണ്. പ്രത്യേകിച്ചും നഴ്സുമാരുടെ.

അക്കരക്കാഴ്ച്ചകളിലെ 50 എപ്പിസോഡുകളില്‍ മറക്കാനകാത്ത എന്തെങ്കിലും എപ്പിസോഡുണ്ടോ?

ശരിക്കും എനിക്ക് എല്ലാ എപ്പ്സോഡുകളും പ്രിയങ്കരമാണ്, മറക്കനാകാത്തതാണ്. ദിസ് വില്‍ ലീവ് വിത് മി. ഇതാണ് എന്നെ ഒരു നടി ആക്കിയത്. നമ്മുടെ കുഞ്ഞുങ്ങള്‍ എന്നതരത്തില്‍ കണ്ടാല്‍ ഇതാണ് എന്റെ കുഞ്ഞ്. അതിന്റെ നന്ദി എനിക്ക് എപ്പോഴും കാണും.

ഇനിയൊരു സീരിയല്‍ അല്ലെങ്കില്‍ സിനിമയില്‍ നിന്നും ഓഫര്‍ വരുകയാണെങ്കില്‍  സ്വീകരിക്കുമോ?

തീര്‍ച്ചയായും ഞാന്‍ അത് കണ്‍‍സിഡര്‍ ചെയും. കരച്ചില്‍ സീരിയല്‍ ഒക്കെയാണെങ്കില്‍ ....ഞാന്‍ കരച്ചിലിന്റെ ഒരു ഫാനല്ല. ഇപ്പോള്‍ എല്ലാത്തിലും കരച്ചിലല്ലേ.  പക്ഷേ ആളുകള്‍ക്ക് അതാണ് ഇഷ്ടമെന്ന് തോന്നുന്നു. അതാകുമല്ലോ ഇത്രയധികം സീരിയലില്‍ കരച്ചില്‍ വരാന്‍ ഇടയാകുന്നതും.

അക്കരക്കാഴ്ച്ചകള്‍ 50 എപ്പിസോഡോടെ തീരുകയാണോ?

ഇപ്പോള്‍ നമ്മള്‍ ഇതിനെ ഒരു ബ്രേക്ക് എന്നാണ് പറയുന്നത്. ഇംഗ്ലണ്ടിലെ സ്റ്റേജ് ഷോയ്ക്ക് വേണ്ടി റിഹേഴ്സലിനെല്ലാം സമയം വേണം. അത് നന്നായി ചെയ്യണം. അതുകൊണ്ടൊക്കെ ഇപ്പോള്‍ ഒരു ബ്രേക്ക്  എടുത്ത് കഴിഞ്ഞ് അതെല്ലാം തീര്‍ന്നതിനു ശേഷം, വീ വില്‍ തിങ്ക് എബൌട്ടിറ്റ്.

അക്കരക്കാഴ്ച്ചകള്‍ക്ക് അടുത്ത സീസന്‍ ഉണ്ടാകും എന്ന് ഉറപ്പിച്ച് പറയുന്നില്ലേ?

ഉണ്ടാകും എന്ന് ഉറപ്പിച്ച്  പറയുന്നില്ല. എന്നാല്‍ ഉണ്ടാകില്ല എന്നും ഉറപ്പിച്ച് പറയുന്നില്ല. നമ്മള്‍ ഇത് നിര്‍ത്തുകയാണ് എന്ന് പറഞ്ഞല്ല നിര്‍ത്തിയത്. ഇപ്പോള്‍ സ്റ്റേജ് ഷോയ്ക്ക് വേണ്ടി പ്രാക്റ്റീസൊക്കെ ചെയ്യണം. ഇനിയും പല സാധ്യതകളുണ്ട്. അതെല്ലാം നോക്കി ചെയ്യാനാണ് പ്ലാന്‍.

വായനക്കാരോടായിട്ട് സജ്നിക്ക് എന്തെങ്കിലും പറയാനുണ്ടോ?

ലൈഫ് ഈസ് ഷോര്‍ട്ട്.  എന്‍ജോയ് ഇറ്റ്, ബട്ട് വിതിന്‍ ഇറ്റ്സ് ലിമിറ്റ്.

    

Tuesday, May 19, 2009

മനോരമ; മലയാളം; ബ്ലോഗ്; മോഷണം

April 22 2009ന് തലക്കെട്ട് വേണ്ടാത്തത്... എന്ന പേരില്‍ ഞാന്‍ പോസ്റ്റ് ചെയ്തിരുന്നത് ഇന്നലെ നോക്കുമ്പോള്‍ മലയാള മനോരമ ഓണ്‍ലൈന്‍ മലയാളം ബ്ലോഗില്‍ നെചിയന്‍/ riyatly എന്നൊരാള്‍ ‍ തലക്കെട്ട് അറിയില്ല എന്ന പേരില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു.

From blog related


പ്രസ്തുത പോസ്റ്റ് മാറ്റണമെന്ന് കാണിച്ച് ഞാന്‍ ഇന്നലെ നെചിയന് ഇ-മെയില്‍ അയച്ചിരുന്നു. മനോരമ ബ്ലോഗ് സപ്പോര്‍ട്ടിനെയും അറിയിച്ചിരുന്നു. ഇതു വരെയും രണ്ടു പേരില്‍ നിന്നും മറുപടിയേതും ലഭിച്ചിട്ടില്ല.

ഇന്ന് മനോരമയുടെ ഓണ്‍ലൈന്‍ ബ്ലോഗില്‍ ഒരു ബ്ലോഗ് രജിസ്റ്റര്‍ ചെയ്ത് ഇതേ കാരണം അവിടെ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇതു പോലെ മറ്റുള്ളവരുടെ സൃഷ്ടികള്‍ മോഷ്ടിച്ച് സ്വന്തം രചനയായ് പ്രസിദ്ധീകരിക്കുക ഒട്ടും അഭിനന്ദനാര്‍ഹമല്ല. മനോരമ ഇത്തരം പ്രവര്‍ത്തികളെ പ്രോത്സാഹിപ്പിക്കുകയുമരുത്.

ഇത് ശ്രദ്ധയില്‍പ്പെടുത്തിയ സുഹൃത്തിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

Update(On Wed, May 20, 2009 at 8:45 AM, CDT) :- പ്രസ്തുത പരാതി നെചിയന്/reality യെ അറിയിച്ചിട്ടുണ്ടെന്നും, താല്‍ക്കാലികമായ് നെചിയന്/reality യെ മനോരമയുടെ ബ്ലോഗില്‍ inactive ആക്കിയിട്ടുണ്ട് എന്നും മനോരമ കസ്റ്റമര്‍ സപ്പോര്‍ട്ടിന്റെ മറുപടി ലഭിക്കുകയുണ്ടായ്, On Wed, May 20, 2009 at 12:27 AM, CDT.

സന്ദര്‍ഭോചിതമായി ഇടപ്പെട്ട മനോരമയ്ക്ക്/മനോരമ സപ്പോര്‍ട്ട് ടീമിന് നന്ദി രേഖപ്പെടുത്തുന്നു.

Sunday, May 10, 2009

അമ്മയ്ക്ക്...

കാലിടറിയാലിന്നും
മനമിടറാതെയിരിക്കുവാനെന്നെയെന്നും
മാറോടണയ്ക്കുമെന്നമ്മേ...

അടുത്ത ജന്മത്തിലെനിയ്ക്കാ
മുലഞെട്ടുകളിലൊന്നിലെയെങ്കിലും
കാപ്പിക്കറുപ്പാകണം.

Wednesday, April 22, 2009

തലക്കെട്ട് വേണ്ടാത്തത്...

കഴിഞ്ഞുവെന്ന്‌,
എല്ലാം കൊഴിഞ്ഞുവെന്ന്‌

ഉണങ്ങിയല്ലിച്ച ചില്ലകളെന്നു
നിനയ്‌ക്കുമ്പോള്‍

ഉള്ളിലുറക്കിക്കിടത്തിയ വസന്തത്തെ
കുലുക്കിയുണര്‍ത്തി,
ഒരു മൂളിപ്പാട്ടും പാടി, തെന്നല്‍

പ്രഭാവലയമേകാന്‍ സൂര്യന്‍
ഇടയ്‌ക്കിടെയീറനണിയിക്കാന്‍ വര്‍ഷം...

തളിരാര്‍ന്ന്‌ പൂത്തുലഞ്ഞ്‌
പൂമരച്ചില്ലകളാടുമ്പോള്‍

മരമേ, നിനക്കെത്ര വയസ്സായെന്ന്‌
ആരെങ്കിലുമാരായുമോ?

അതുതന്നെയാകണം
പ്രണയം നമ്മോടു ചെയ്യുന്നതും.

Friday, April 03, 2009

ഫ്രഷ് ഔട്ട് ഓഫ് ദ അവന്‍

സില്‍വിയ,

ഞാന്‍ നിന്നെ, നിന്റെ വരികളെ
പ്രണയിക്കുന്നു.

വെണ്ണീരടരുന്ന നിന്‍
വലംകാല്പെരുവിരല്‍ത്തുമ്പില്‍
ചുംബനമര്‍പ്പിക്കുന്നെന്നൊരു
വിഭ്രമവിഭൂതിയില്‍ ഞാനമരുന്നു.

നനഞ്ഞ തുവര്‍ത്തും തുണികളുംകൊണ്ടു
നിന്നെപോലെ ഞാനുമീമുറികള്‍ക്കകം
സുരക്ഷിതമായടച്ചിരിക്കുന്നു.

നിന്റെ കവിതതന്‍ വരികളെന്‍
ചുമലില്‍ കിളിര്‍പ്പിച്ച
ഭ്രാന്തന്‍സ്വപ്‌നത്തിന്റെ ചിറകിലേറി,
അഴലിന്റെയാഴങ്ങളിലുടനീളം
ഭ്രാന്തയാമങ്ങളില്‍ ഞാനുഴറിയലഞ്ഞീടിലും
കുഴയുന്നീല നീയെന്‍ ചുമലിലേറ്റിയ
മൃത്യുസ്വപ്‌നസഞ്ചാരച്ചിറകുകള്‍...

പുറത്ത്‌ മഞ്ഞുവീഴ്‌ചകള്‍ക്കറുതിയാവുന്നു,
പഞ്ചയാമത്തിന്‍ ദൈര്‍ഘ്യമേറുന്നു,
വസന്തമെത്തുവാനേറെയില്ലെന്നാലു-
മറിയുന്നതെനിക്കുവേണ്ടിയല്ലെന്നതും,
അരികില്‍ നീയിനിയില്ലയെന്നതും...

പൊയ്‌ക്കൊള്ളട്ടെയിനി ഞാന്‍,
വസന്തമുള്ളിലുറങ്ങും മരങ്ങളെ
ഋതുപതിയുണര്‍ത്തീടും മുമ്പ്‌;
സഖേ, നിന്മുടിയിഴകളില്‍
മുഖമൊളിപ്പിക്കും രാപ്പൂവൊന്നതിന്‍
മിഴിവാര്‍ന്നെന്‍ എരിയുമടുപ്പിനുചുറ്റും
നിമീലനനൃത്തച്ചുവടുകള്‍ വയ്‌ക്കും
അഗ്നിശിഖരങ്ങളെ കെടുത്തിടും മുമ്പ്‌...

സില്‍വിയാ പ്ലാത്‌,
ഞാന്‍ നിന്നെ, നിന്റെ വരികളെ,
നിന്റെ വരികള്‍ക്കിടയില്‍ നിന്നു-
മുയിരാര്‍ക്കുന്ന മഹാനിദ്രയെ പ്രണയിക്കുന്നു.

Tuesday, February 24, 2009

ചിതലെടുക്കാത്ത ഡയറിക്കുറിപ്പുകള്‍, അമ്മയറിയാതിരിയ്ക്കാന്‍‍...

Friday, February 13, 2009

Making my voice heard against violence

Joining hands on Facebook with over 37,000(still growing) others and with
thepinkchaddicampaign to condem and protest against the moral policing of Sri Ram Sena.

Also joining hands with Ultra Violet to sign a Joint Statement on the Barbaric Assault in Mangalore

Monday, February 09, 2009

കേരളമെന്ന് പറയുമ്പോള്‍ കോവളമെന്ന് തിരിച്ച് പറയുന്നവള്‍ക്ക്

കേരളമെന്ന് പറയുമ്പോള്‍
കോവളമെന്ന്
തിരിച്ച് പറയുന്നവള്‍ക്ക്

നെറ്റിയിലെ ടാറ്റൂവും,
വാരിച്ചുറ്റിയ ബാനറും
കണ്ടാലറിയാമെന്ന്
ഇന്ത്യന്‍ സ്ത്രീയാണെന്ന്,
ആയതിനാല്‍ അവള്‍ക്ക്
ഞാനിപ്പോഴും ഇന്ത്യനല്ല.

ഒരിക്കല്‍ ചേര പൊരിച്ചത്
തിന്നുന്നതിനിടയില്‍
'ആര്‍ യൂ എ വെജിറ്റെറിയന്‍'
എന്ന് ചോദിച്ചതിന്,
ഇത്രയും നേരം മണലിട്ട്
കടുക് വറുക്കുകയായിരുന്നോ
എന്ന് തിരിച്ച് ചോദിച്ച്
നാല് തെറിപറയാന്‍ തോന്നി
എന്ന് പറഞ്ഞപ്പോള്‍
'ടെറി' ആരാണെന്ന് ചോദിച്ചു.

നാല് തെറിയെന്നാല്‍ നിങ്ങളുടെ
ഫോര്‍ ലെറ്റര്‍ വേര്‍ഡ് പോലുള്ള
ഫോര്‍ വേര്‍ഡ്സാണെന്ന്
പറഞ്ഞു കൊടുത്തപ്പോള്‍
പൊട്ടിച്ചിരിച്ച് കെട്ടിപ്പിടിച്ചു,

പിന്നെയും ആറ് വര്‍ഷം കൊണ്ടാണ്
മലയാളം നാലക്ഷരം പഠിപ്പിച്ചെടുത്തത്.
അതിനു ശേഷമാണ് 'പലം',
'നീട്ടിയ പാല്', 'പാച്ചകാടി*'യുമെല്ലാം
അവള്‍ വാങ്ങാന്‍ തുടങ്ങിയത്.

കീമോയെ തോല്‍പ്പിക്കാന്‍
തലമുന്നേ വടിച്ചിറക്കാന്‍
തീരുമാനിച്ചെന്ന് അവള്‍
വിളിച്ച് പറഞ്ഞപ്പോള്‍,
ആറ്റം ബോംബിട്ടിടത്തു വരെ
പുല്ല് കിളിര്‍ക്കുന്നു പിന്നെയല്ലെ
ഇതെന്ന് പറഞ്ഞ് രണ്ടാളും ചിരിച്ചു.

ആശുപത്രിയില്‍
കാണാന്‍ ചെന്നപ്പോള്‍
വാങ്ങിക്കൊണ്ടു പോയ ബൊക്കെയില്‍
അലങ്കരിച്ചിരുന്ന മയില്‍പ്പീലികണ്ട്
ചിരിച്ച്, കോവളമെന്ന് പറഞ്ഞു.

നീ നന്നാവില്ല എങ്കിലും
നീയൊരു പോരാളിയാണ്,
നിനക്ക് കെട്ടിപ്പിടിച്ചൊരുമ്മ.


*പച്ചക്കറി

Sunday, February 01, 2009

എന്റെ രാഷ്ട്രീയം

മുകളിലുള്ള തേനീച്ചകളെയും
താഴെയുള്ള ഉറുമ്പുകളെയും
കണ്ടു പഠിച്ചാല്‍ മതിയെന്ന്
മന‍സിലാക്കിയപ്പോള്‍,
കൊടികള്‍ക്ക് കീഴെയുള്ള
രാഷ്ട്രീയം ഞാന്‍ തിരസ്കരിച്ചു.

Saturday, January 31, 2009

നുണ

നികൃഷ്ടജീവിയെന്നൊര്‍ക്കുമ്പോള്‍
ഒരു മനുഷ്യജീവിയുടെ മുഖമല്ലാതെ
എതു രൂപമാണ് മനസില്‍ തെളിയുക.

കേട്ടു പഴകിയ ഒരു കഥയെയോ,
കണ്ടു മറക്കാത്ത ഒരു ദൃശ്യത്തെയോ,
കാഴ്ചയേയും കേഴ്വിയേയും
പറ്റിച്ച്, ചിന്താധീനമായവ
ചിന്തിപ്പിക്കുന്നുവെന്ന് പഴിക്കാം.

അല്ലാതെ ഇത്തരമൊരു ചിന്തയുടെ
ഗര്‍ഭഗേഹമാകാന്മാത്രം
നമ്മള്‍ നികൃഷ്ജീവികളല്ലല്ലോ.



സത്യം ഇവിടെയുണ്ട്

Friday, January 30, 2009

ഭാരം

ചിന്തയെന്ന സത്രത്തിനുള്ളില്‍
അത്യാവശ്യമായി വേണ്ടത്
മൗനമല്ല, ചുമടുതാങ്ങിയാണ്.

Wednesday, January 28, 2009

പൈന്മരങ്ങള്‍

നീഹാരമുത്തരീയമണിഞ്ഞുറങ്ങുന്ന
ചെങ്കുത്തായ മലനിരകളില്‍ വളരുന്ന
പൈന്മരങ്ങളാണ് സ്നേഹം,
ഉണ്‍മയിലുയിരാര്‍ന്ന സത്വവുമതു മാത്രം.



മറ്റൊരു സ്നേഹം

Sunday, January 25, 2009

സത്യവാങ്മൂലം

നീ വസന്തം.

ഞാന്‍
വസന്തം കഴിഞ്ഞുമാത്രം
എത്തുന്ന വേനല്‍.

ഇരവിഴുങ്ങുന്ന
പെരുമ്പാമ്പിനെപ്പോലെ
മെല്ലെ മെല്ലെ
നിന്നെയപ്പാടെ വിഴുങ്ങി,
ഇലന്തമരങ്ങള്‍ക്കിടയില്‍
വെയിലുകായുന്ന നേരം,

നിന്നെ കാണ്മാനില്ലെന്ന്‌
നിന്നെ കണ്ടിട്ടേയില്ലെന്ന്‌
ഉള്ളാല്‍ മാത്രമേ നിന്നെ
അറിയുകയുള്ളൂ എന്ന്‌...

ഞാന്‍ ഉറക്കെ വിളിച്ചു
പറഞ്ഞുകൊണ്ടേയിരിക്കും.

Tuesday, January 20, 2009

"വൈ”കാരിക...

January 20, 2009-10:35 AM CST.

ഡാ എനിക്ക് കരച്ചില്‍ വരുന്നു...

എന്തിന്ന്?

ഓബാമ!

ഉം.

എന്താഡാ...

ഉം.

ഡാ...

ഉം.

എന്തെങ്കിലും പറ...

കെ.ആര്‍. നാരായണന്‍ പ്രസിഡന്റ് ആയപ്പോള്‍ നീ കരഞ്ഞോ?

ഇല്ല.

ഉം.

ഓ...അപ്പോള്‍ ഞാന്‍ കരയണ്ടായിരുന്നല്ലെ!!!

ഞാന്‍ തോറ്റു :(

Wednesday, January 07, 2009

ത്രീ ചിയേഴ്സ്

ബ്ലോഗിലെ സര്‍വ്വസമ്മതനായ കവിയുടെ കവിതകള്‍ പുസ്തകരൂപത്തില്‍ വായിക്കാനുള്ള കാത്തിരിപ്പ് അറുതിയിലെക്കെന്ന് സൂചന.

ലാപുട കവിത എഴുതുമ്പോള്‍ , ഓരോ കവിതയിലെയും ആസൂത്രിത മുനമ്പ് മനസില്‍ തറച്ച് അറിവിന്റെ ആകൃതിയുള്ള ചോദ്യങ്ങളും പേറിയാവും ഓരോ വായനയും അവസാനിക്കുക.

ജനുവരി 10ന്‌, ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക പാര്‍ക്കില്‍ വെച്ച്‌ ലാപുടയുടെ കവിതാസമാഹാരം, 'നിലവിളിയെക്കുറിച്ചുള്ള കടംകഥകള്‍' എന്ന പേരില്‍ പുറത്തിറങ്ങുന്നു.


ലാപുടന്‍ കവിതകളുടെ പുസ്തകരൂപതിലുള്ള വായനാ വിരുന്ന് ബ്ലോഗിലെ തന്നെ ബുക്ക് റിപ്പബ്ലിക്ക് എന്ന കുട്ടായ്മയാണ് ഒരുക്കുന്നത്. ബുക്ക് റിപ്പബ്ലിക്ക് എന്ന നൂതന സംരഭത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും, കൂട്ടായ്മയിലെ അംഗങ്ങള്‍ക്കും സ്പെഷ്യല്‍ അഭിനന്ദനങ്ങള്‍.

ലാപുടന്‍ കവിതകളുടെ ആസ്വാദനക്കുറിപ്പുകള്‍ക്കും, പുസ്തകപ്രകാശനവുമായി ബന്ധപ്പെട്ട മറ്റു വാര്‍ത്തകള്‍ക്കും ഇവിടെ സന്ദര്‍ശിക്കുക. കവിതാ സമാഹാരം വാങ്ങാന്‍ തല്പര്യമുള്ളവര്‍ ഇവിടെയും.

ബ്ലോഗില്‍ നിന്നും ആദ്യമായി പുറത്തിറങ്ങിയ പരോള്‍ എന്ന ചിത്രത്തിന്റെ അണിയറ ശില്പിക്കള്‍ക്കും ഈ അവസരത്തില്‍ അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകള്‍.



ഓഫ്:-
പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും, അവിടെ എത്താന്‍ കഴിയാത്തൊരു പ്രവാസിയുടെ അസൂയകോര്‍ത്ത പൂച്ചെണ്ടുകള്‍‍ ;)

Tuesday, January 06, 2009

അന്യോന്യം

വാക്കുകള്‍ക്കിടയില്‍
അകപ്പെട്ട് പോകുന്നവര്‍
ഒരേ ഓര്‍മ്മയുടെ
അപ്പുറവും ഇപ്പുറവുമിരുന്ന്
നന്ദി പറഞ്ഞ് കൊല്ലുകയും
മാപ്പ് പറഞ്ഞ്
പുനര്‍ജ്ജീവിപ്പിക്കുകയും
ചെയ്തു കൊണ്ടേയിരിക്കും.